പാലസ്തീനികളെ കുടിയിറക്കാനാവില്ല; ട്രംപിന്റെ നിലപാടിനെതിരെ ജോർദാൻ രാജാവ്

FEBRUARY 12, 2025, 7:44 PM

വാഷിംഗ്ടൺ ∙ വൈറ്റ് ഹൗസിൽ ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ ഗാസയിൽ നിന്നുള്ള പാലസ്തീനികളെ ജോർദാനിൽ പുനരധിവസിപ്പിക്കണമെന്ന അപേക്ഷ ജോർദാൻ രാജാവ് അബ്ദുള്ള നിരസിച്ചതായി റിപ്പോർട്ട്. 

ഗാസയിൽ നിന്ന് 2 ദശലക്ഷത്തിലധികം പാലസ്തീനികളെ ജോർദാനിലേക്കും ഈജിപ്തിലേക്കും മാറ്റിപ്പാർപ്പിക്കണമെന്നാണ് ട്രംപിന്റെ ആവശ്യം. 

കൂടിക്കാഴ്ചയ്ക്കുശേഷം ട്രംപിനൊപ്പം നടത്തിയ വാർത്താസമ്മേളനത്തിൽ ജോർദാൻ രാജാവ് ട്രംപിന്റെ നീക്കം സ്വീകാര്യമല്ലെന്ന സൂചന നൽകി. എത്ര അഭയാർഥികളെ സ്വീകരിക്കുമെന്ന ചോദ്യത്തിന്, കാൻസർ പോലെ ഗുരുതര രോഗ ബാധിതരായ 2,000 പാലസ്തീൻ കുട്ടികളെ സ്വീകരിക്കും എന്നായിരുന്നു രാജാവിന്റെ  മറുപടി.

vachakam
vachakam
vachakam

 രോഗികളായ പാലസ്തീൻ കുട്ടികളെ സ്വീകരിക്കുന്ന നയം നേരത്തേതന്നെ അറബ് രാജ്യങ്ങൾക്കുണ്ട്. ജോർദാന്റെ തലസ്ഥാനമായ അമ്മാനിലെ ജനസംഖ്യയിൽ പകുതിയോളം പാലസ്തീൻവംശജരാണ്. 1948 ൽ ഇസ്രയേൽ രൂപീകരണകാലത്ത് 8 ലക്ഷം പാലസ്തീൻകാരാണ് ജന്മനാട്ടിൽനിന്ന് പലായനം ചെയ്തത്.

മിഡിൽ ഈസ്റ്റിലെ ഒരു പ്രധാന യുഎസ് സഖ്യകക്ഷിയായ ജോർദാൻ ഇതിനകം ദശലക്ഷക്കണക്കിന് പാലസ്തീനികളുടെ ആവാസ കേന്ദ്രമാണ്. എന്നാൽ അധിനിവേശ പ്രദേശങ്ങളിൽ നിന്ന് സിവിലിയന്മാരെ നിർബന്ധിതമായി കുടിയിറക്കുന്നത് അന്താരാഷ്ട്ര നിയമപ്രകാരം കർശനമായി നിരോധിച്ചിട്ടുണ്ടെന്നും അത് വംശീയ ഉന്മൂലനത്തിന് തുല്യമാണെന്നും യുഎൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam