ഇസ്രായേലും ഹമാസും തമ്മിൽ ഉടൻ വെടിനിർത്തൽ കരാർ ഉണ്ടാകുമെന്ന് ഡൊണാൾഡ് ട്രംപ്

JULY 9, 2025, 8:20 PM

അമേരിക്കയുടെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ ചർച്ചകൾക്കുശേഷം, ഹമാസുമായി വെടിനിർത്തൽ ഉടൻ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നതായി അറിയിച്ചു.

"നാം ഒരു കരാറിലേക്ക് വളരെ അടുത്ത് എത്തുകയാണ്, നമുക്ക് വെടിനിർത്തൽ വേണം. സമാധാനം വേണം. ഒപ്പം ബന്ദിയാക്കിവരെ തിരിച്ചുകിട്ടാനുമാണ് ആഗ്രഹം" എന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. നെതന്യാഹുവും ഇതേ ആശയം പിന്തുടർന്ന് ആണ് മറുപടി പറഞ്ഞത് – 60-ദിന വെടിനിർത്തൽ ഉടൻ ഉണ്ടാകാമെന്നത് നല്ല സാധ്യതയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ വെടിനിർത്തലിനിടയിൽ  ജീവിച്ചിരിക്കുന്ന ബന്ദികളിൽ പകുതിയെയും മരിച്ചവരിൽ പകുതിയെയും ഹമാസ് വിട്ടുകൊടുക്കുമെന്നാണ് കരുതപ്പെടുന്നത്.

ഇസ്രായേൽ ഇപ്പോൾ 50 പേരെ ബന്ദികളായി കാണുന്നു, അതിൽ 28 പേർ മരിച്ചവരായി കണക്കാക്കപ്പെടുന്നു. ഇപ്പോൾ 22 പേർ ജീവനോടെ ഉണ്ടാകാമെന്ന് കരുതപ്പെടുന്നു, എന്നാൽ ചിലരുടെ നില എന്താണെന്ന് വ്യക്തമല്ല.

vachakam
vachakam
vachakam

ഹമാസ് നേതാവ് താഹിർ അൽ-നോനോ പറഞ്ഞത് പ്രകാരം, 'തങ്ങൾ 10 ബന്ദികളെ വിട്ടുകൊടുക്കാൻ തയ്യാറാണെന്ന്' അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇവർ ജീവിച്ചിരിപ്പുള്ളവരാണോ എന്ന് വ്യക്തമല്ല. എന്നാൽ ഗാസയിൽ നിന്ന് ഇസ്രായേൽ പൂർണ്ണമായി പിന്‍വാങ്ങണം, അതുമാത്രമേ ഒരുമതിയായ കരാറിന് ശരിയായ അടിസ്ഥാനം ആകുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam