ദമാസ്കസ്: ബഷാർ അൽ അസദ് ഭരണകൂടത്തെ പുറത്താക്കി അഹമ്മദ് അൽ-ഷാറയുടെ നേതൃത്വത്തിലുള്ള ഇസ്‌ലാമിസ്റ്റ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ സിറിയയിൽ കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നു. ഇതിന്റെ ഭാഗമായി തലസ്ഥാനമായ ദമാസ്കസിലെ ബാറുകളിലും റെസ്റ്റോറന്റുകളിലും മദ്യവിൽപ്പന നിരോധിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി. തിങ്കളാഴ്ച വൈകുന്നേരമാണ് ദമാസ്കസ് ഗവർണറേറ്റ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്.
പുതിയ നിയന്ത്രണങ്ങൾ ഇങ്ങനെ:
സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് പല പ്രമുഖ ബാർ ഉടമകളും തങ്ങളുടെ സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ തീരുമാനിച്ചു. കഫേകളായി മാറ്റുന്നത് ലാഭകരമല്ലെന്നാണ് ഇവരുടെ പക്ഷം. സിറിയയിലെ ഭരണഘടനാ പ്രഖ്യാപനത്തിന് വിരുദ്ധമാണ് ഈ നടപടിയെന്ന് മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും സർക്കാർ നിലപാടിൽ മാറ്റമില്ല.
മദ്യനിരോധനത്തിന് പുറമെ റമദാൻ വ്രതാനുഷ്ഠാനങ്ങളിലും സർക്കാർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വ്രതം ലംഘിച്ചതിന് ഹാമ പ്രവിശ്യയിൽ ഒരു യുവതിയെ അറസ്റ്റ് ചെയ്യുകയും ദമാസ്കസിന് സമീപമുള്ള ബേക്കറി ജീവനക്കാരെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തു. "പൊതുമര്യാദ ലംഘിച്ചു" എന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
അസദ് ഭരണകൂടത്തിന് ശേഷം സിറിയയിൽ വ്യക്തിസ്വാതന്ത്ര്യവും നിയമവ്യവസ്ഥയും സംരക്ഷിക്കപ്പെടുമെന്ന് അഹമ്മദ് അൽ-ഷാറ യുഎന്നിൽ പ്രഖ്യാപിച്ചിരുന്നെങ്കിലും, പുതിയ നീക്കങ്ങൾ രാജ്യം കൂടുതൽ യാഥാസ്ഥിതികമായ മതനിയമങ്ങളിലേക്ക് മാറുന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
