വാഷിംഗ്ടൺ/ബെയ്ജിങ്: ഇറാനുമായുള്ള യുദ്ധം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി നടത്താനിരുന്ന നിർണ്ണായക ഉച്ചകോടി മാറ്റിവെക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മാർച്ചിൽ നടക്കേണ്ടിയിരുന്ന കൂടിക്കാഴ്ച ഒരു മാസത്തേക്ക് നീട്ടാനാണ് ട്രംപിന്റെ താല്പര്യം. യുദ്ധമുഖത്തെ സൈനിക നീക്കങ്ങൾ ഏകോപിപ്പിക്കുന്നതിനായി വാഷിംഗ്ടണിൽ തുടരേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ആഗോള കപ്പൽ ഗതാഗതത്തിന്റെ സിരാകേന്ദ്രമായ ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ നീക്കാൻ ചൈനയുടെ സഹായം ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ ഇറാൻ ഈ പ്രദേശം ഭാഗികമായി ഉപരോധിച്ചിരിക്കുകയാണ്. ഇതിൽ ചൈനയുടെ ഇടപെടൽ ഉണ്ടായാൽ മാത്രമേ സന്ദർശനവുമായി മുന്നോട്ട് പോകൂ എന്ന സൂചനയും അമേരിക്ക നൽകുന്നുണ്ട്.
ഉച്ചകോടി വൈകുന്നത് ചൈനയ്ക്ക് തിരിച്ചടിയല്ല, മറിച്ച് തയ്യാറെടുപ്പുകൾ നടത്താനുള്ള അവസരമായാണ് അവർ കാണുന്നത്. ഇറാൻ യുദ്ധത്തിന്റെ ആഘാതം സാമ്പത്തിക-നയതന്ത്ര മേഖലകളിൽ എപ്രകാരം ബാധിക്കുമെന്ന് ചൈന വിലയിരുത്തി വരികയാണ്. ഇറാനിലെ നിലവിലെ അനിശ്ചിതത്വം ഉച്ചകോടിയിൽ അസ്വാരസ്യങ്ങൾ ഉണ്ടാക്കിയേക്കാമെന്നതിനാൽ കൂടിക്കാഴ്ച വൈകുന്നതിനോട് ചൈനയ്ക്കും വിയോജിപ്പില്ല.
ലോകത്തെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള ഈ കൂടിക്കാഴ്ച വൈകുന്നത് വ്യാപാര മേഖലയിൽ നേരിയ ആശങ്കയുണ്ടാക്കുന്നുണ്ടെങ്കിലും, ഇത് ഉഭയകക്ഷി ബന്ധത്തെ സാരമായി ബാധിക്കില്ലെന്നാണ് വിദഗ്ധർ പറയുന്നത്. ഒക്ടോബറിൽ ഒപ്പിട്ട വ്യാപാര കരാറുകൾ നിലനിർത്താനാണ് ഇരു രാജ്യങ്ങളും ശ്രമിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
