ടെൽ അവീവ്: ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സും ബങ്കറിനുള്ളിലാണെന്ന് സിഎൻഎൻ റിപ്പോർട്ട്. മന്ത്രിമാരുമായും പ്രതിരോധ ഉദ്യോഗസ്ഥരുമായും ബങ്കറിൽ ഇരുന്നാണ് സ്ഥിതിഗതികൾ വിലയിരുത്തുന്നതെന്നാണ് പുറത്ത് വരുന്ന റിപോർട്ടുകൾ.
വെള്ളിയാഴ്ച ഇറാനിൽ ഇസ്രായേൽ ആക്രമണം നടത്തിയതിനുശേഷം ഇരു രാജ്യങ്ങളിലും തമ്മിൽ സംഘർഷം രൂക്ഷമായിരിക്കുകയാണ്. ശനിയാഴ്ച രാത്രിയിലെ ഇറാനിയൻ പ്രത്യാക്രമണത്തിൽ ടെൽ അവീവിൽ കനത്ത നാശനഷ്ടമുണ്ടായതായി റിപ്പോർട്ടുണ്ട്. ഇറാനിയൻ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി ഇസ്രായേൽ സ്ഥിരീകരിച്ചു.
ഏകദേശം അറുപത് പേർക്ക് പരിക്കേറ്റു. ഇറാനിയൻ പ്രത്യാക്രമണം പ്രതീക്ഷിച്ച് ഷെൽട്ടറുകളിലേക്ക് മാറാൻ പൊതുജനങ്ങൾക്ക് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാനിയൻ മിസൈലുകളിൽ ഭൂരിഭാഗവും തടഞ്ഞതായി ഇസ്രായേൽ സൈന്യം പറഞ്ഞു.
സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇറാന് അമേരിക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അമേരിക്കൻ പൗരന്മാരെയോ, താവളങ്ങളെയോ, അടിസ്ഥാന സൗകര്യങ്ങളെയോ ഇറാൻ ലക്ഷ്യമിട്ടാൽ അതിന്റെ അനന്തരഫലങ്ങൾ ഭയാനകമായിരിക്കുമെന്ന് അമേരിക്ക പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്