ഡൽഹി: ഇന്ത്യയുടെ ഭൂപടം തെറ്റായി രേഖപ്പെടുത്തിയതിൽ മാപ്പുപറഞ്ഞ് ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) രംഗത്ത്. ആദ്യമായാണ് ഇത്തരത്തിലൊരു മാപ്പപേക്ഷ ഇസ്രയേൽ നടത്തുന്നത്. ജമ്മു കാശ്‌മീർ പാകിസ്ഥാന്റെ ഭാഗമായാണ് ഇസ്രയേൽ രേഖപ്പെടുത്തിയത്. ഇതിൽ കടുത്ത വിമർശനം ഉയർന്നതിന് പിന്നാലെയാണ് ഇസ്രയേൽ മാപ്പുപറഞ്ഞത്.
അതേസമയം ഭൂപടത്തിൽ അതിർത്തികൾ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്ന് സമ്മതിച്ച ഐഡിഎഫ് അത് പ്രദേശത്തിന്റെ ചിത്രീകരണം മാത്രമാണെന്നാണ് വിശദീകരിച്ചത്.
എന്നാൽ ഭൂപടം പുറത്തിറങ്ങിയതിന് പിന്നാലെ ഇന്ത്യൻ ഇന്റർനെറ്റ് ഉപഭോക്താക്കൾ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. ചിലർ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ടാഗ് ചെയ്തും പ്രതികരണം അറിയിച്ചു. ഇത്തരത്തിൽ വിമർശനം ഉന്നയിച്ച ഇന്ത്യൻ റൈറ്റ് വിംഗ് കമ്മ്യൂണിറ്റി എന്ന എക്‌സ് ഹാൻഡിലിനോടായിരുന്നു ഐഡിഎഫിന്റെ പ്രതികരണം ഉണ്ടായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്