പകരത്തിന് പകരം: ലെബനനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഒരു കുട്ടിയുള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു

MARCH 22, 2025, 9:54 AM

ബെയ്റൂട്ട്: ഇസ്രായേലിനെ ലക്ഷ്യമിട്ട് റോക്കറ്റ് ആക്രമണം നടത്തിയതിന്  പ്രതികാരമായി ശനിയാഴ്ച ഇസ്രായേല്‍ ലെബനനില്‍ ആക്രമണം നടത്തി. ലെബനന്‍ തീവ്രവാദ ഗ്രൂപ്പായ ഹിസ്ബുള്ളയുമായുള്ള വെടിനിര്‍ത്തലിന് ശേഷമുള്ള ഏറ്റവും വലിയ വെടിവയ്പ്പില്‍ ഒരു കുട്ടിയുള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു.

ഡിസംബറിന് ശേഷം രണ്ടാം തവണയാണ് ലെബനനില്‍ നിന്ന് ഇസ്രായേലിലേക്ക് റോക്കറ്റുകള്‍ വിടുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം നിഷേധിച്ച ഹിസ്ബുള്ള, വെടിനിര്‍ത്തലിന് പ്രതിജ്ഞാബദ്ധമാണെന്നും കൂടുതല്‍ ആക്രമണങ്ങള്‍ക്കുള്ള ഒരു കാരണമായി ഇസ്രായേല്‍ തങ്ങളെ കുറ്റപ്പെടുത്തുകയാണെന്നും ശനിയാഴ്ച ഒരു പ്രസ്താവനയില്‍ പറഞ്ഞു.

ശനിയാഴ്ച പുലര്‍ച്ചെ ലെബനനില്‍ നിന്ന് ഉണ്ടായ ആക്രമണത്തിന് ശക്തമായി പ്രതികരിക്കുമെന്ന് ഇസ്രായേല്‍ പറഞ്ഞിരുന്നു. റോക്കറ്റുകള്‍ ഇസ്രായേലി പട്ടണമായ മെതുലയെ ലക്ഷ്യമിട്ടതായിരുന്നുവെന്ന് ഇസ്രായേല്‍ സൈന്യം വ്യക്തമാക്കി. അതേസമയം തെക്കന്‍ ഗ്രാമമായ ടൂലിനില്‍ നടന്ന ആക്രമണത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റതായി ലെബനന്‍ ആരോഗ്യ മന്ത്രാലയം ശനിയാഴ്ച അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam