ഗാസയില്‍ യുഎസ് മുന്നോട്ടുവെച്ച പുതിയ വെടിനിർത്തല്‍ കരാർ ഇസ്രയേല്‍ അംഗീകരിച്ചതായി വൈറ്റ് ഹൗസ്. 60 ദിവസത്തെ വെടിനിർത്തലായിരിക്കും ആദ്യഘട്ടത്തിലുണ്ടാവുക എന്നാണ് റിപ്പോർട്ടുകള്‍.
ഗാസയിലേക്ക് കൂടുതല്‍ സഹായമെത്തിക്കുന്നതിനും മുന്‍ഗണനയുണ്ട്. അതേസമയം, വെടിനിർത്തല്‍ പഠിച്ചുവരികയാണെന്നാണ് ഹമാസ് അറിയിച്ചത്.
ട്രംപിന്‍റെ മിഡില്‍ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് മുന്നോട്ടുവെച്ച പുതിയ വെടിനിർത്തല്‍ കരാർ സംബന്ധിച്ച് ഇസ്രയേല്‍ മാധ്യമ റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു. പിന്നാലെയാണ് വൈറ്റ് ഹൌസ് പ്രസ്താവന പുറത്തുവരുന്നത്.
കരാറില്‍ ഉടന്‍ ഒപ്പുവെയ്ക്കുമെന്ന് ബന്ദികളുടെ കുടുംബാംഗങ്ങളോട് ബെഞ്ചമിൻ നെതന്യാഹു പറഞ്ഞതായാണ് ഇസ്രയേലില്‍ നിന്നുള്ള റിപ്പോർട്ട്.
നിർദിഷ്ട കരാറിന്‍റെ ഉള്ളടക്കം പുറത്തുവന്നിട്ടില്ലെങ്കിലും, ആദ്യ ഘട്ടത്തിൽ 60 ദിവസത്തെ വെടിനിർത്തലും ഗാസയിലേക്ക് കൂടുതല്‍ മാനുഷിക സഹായം എത്തിക്കലും ഉൾപ്പെടുമെന്നാണ് റിപ്പോർട്ട്.
അതേസമയം, ഇസ്രയേല്‍ സൈന്യത്തെ പിന്‍ലിക്കണം എന്നടക്കമുള്ള ഹമാസിന്‍റെ ആവശ്യങ്ങള്‍ കരാർ വ്യവസ്ഥകളില്ലെന്ന് മുതിർന്ന ഹമാസ് ഉദ്യോഗസ്ഥന്‍ അബു സുഹ്‌രി സ്ഥിരീകരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്