ദോഹ: ഖത്തറിലെ യു.എസ് സൈനികത്താവളങ്ങള്‍ക്ക് നേരെ ഇറാന്റെ മിസൈല്‍ ആക്രമണം. ആക്രമണം ഖത്തര്‍ സ്ഥിരീകരിച്ചു. പ്രാദേശിക സമയം രാത്രി 7:42 നാണ് സ്‌ഫോടനം ഉണ്ടായത്. ഇറാന്റെ മിസൈലുകളെ ആകാശത്ത് തന്നെ പ്രതിരോധിച്ചെന്നാണ് റിപ്പോര്‍ട്ട്. ജനവാസ മേഖലയില്‍ മിസൈലുകള്‍ വീണതായി റിപ്പോര്‍ട്ട് ഇല്ല. ആക്രമണത്തില്‍ ആര്‍ക്കും അപകടമില്ലെന്ന് ഖത്തര്‍ അറിയിച്ചു.
ആക്രമണത്തിന് പിന്നാലെ ഖത്തറും യുഎഇയും ബഹ്‌റൈനും വ്യോമപാത താല്‍ക്കാലികമായി അടച്ചു. ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകളെ ബാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇറാന്റെ പ്രധാന ആണവ കേന്ദ്രങ്ങളായ ഫോര്‍ദോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നിവിടങ്ങളില്‍ യുഎസ് ബോംബ് വര്‍ഷിച്ചതിന് തുല്യമായ എണ്ണം ബോംബുകള്‍ ഖത്തറിലെ അല്‍ അദൈദ് സൈനിക താവളത്തില്‍ വര്‍ഷിച്ചെന്നും ജനവാസമില്ലാത്ത പ്രദേശത്തായതിനാലാണ് അല്‍ അദൈദ് സൈനികതാവളം ആക്രമിച്ചതെന്നും ഇറാന്‍ പറഞ്ഞു. സിറിയയിലെ യുഎസ് സൈനിക താവളത്തിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഖത്തറിലെ യുഎസ് സൈനിക താവളത്തില്‍ ശക്തമായ ആക്രമണം നടത്തിയെന്ന് ഇറാന്‍ സൈന്യം സ്ഥിരീകരിച്ചു. വിജയ പ്രഖ്യാപനം എന്ന് പേരിട്ടാണ് ഇറാന്റെ ആക്രമണം. അയല്‍രാജ്യമായ ഖത്തറുമായുള്ള സൗഹൃദത്തെ ഇത് ബാധിക്കില്ലെന്ന് ഇറാന്‍ പ്രതികരിച്ചു. അതേസമയം ഇറാഖിലെ യുഎസ് സൈനിക താവളത്തിലും ആക്രമണമുണ്ടായതായി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്