ടെഹ്‌റാന്‍: തങ്ങളുടെ ആണവ കേന്ദ്രങ്ങള്‍ക്ക് യുഎസ് ആക്രമണത്തില്‍ ഗുരുതരമായ കേടുപാടുകള്‍ സംഭവിച്ചെന്ന് സമ്മതിച്ച് ഇറാന്‍. യുഎസ് ആക്രമണത്തിന് ശേഷം റേഡിയോ ആക്ടീവ് മലിനീകരണത്തിന്റെ ലക്ഷണങ്ങളൊന്നുമില്ലെന്നാണ് ഇറാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ നടത്തിയ ആക്രമണത്തിന് യുഎസ് നഷ്ടപരിഹാരം നല്‍കണമെന്ന് ഇറാന്‍ ആവശ്യപ്പെട്ടു.
ആണവ സ്ഥാപനങ്ങള്‍ക്ക് നേരെയുള്ള യുഎസ് ആക്രമണങ്ങള്‍ കാര്യമായ നാശനഷ്ടങ്ങള്‍ വരുത്തിയെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായില്‍ ബാഗെയ് പറഞ്ഞു. 'നമ്മുടെ ആണവ സ്ഥാപനങ്ങള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്, അത് ഉറപ്പാണ്,' അല്‍ ജസീറ ചാനലിനോട് ബഗേയ് പറഞ്ഞു.
ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍ക്ക് യുഎസ് നഷ്ടപരിഹാരം നല്‍കണമെന്നും അല്ലെങ്കില്‍ യുഎസിനെതിരെ യുഎന്നില്‍ പരാതി നല്‍കുമെന്നും ഇറാന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സയീദ് ഖതിബ്‌സാദെ പറഞ്ഞു.
ജൂണ്‍ 21 നാണ് ഫോര്‍ദോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നിവിടങ്ങളിലെ ആണവ കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം നടത്തിയത്. യുഎസ് ആസ്ഥാനമായുള്ള മാക്‌സര്‍ ടെക്‌നോളജീസ് പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങള്‍ നതാന്‍സിലെയും ഇസ്ഫഹാനിലെയും ആണവ കേന്ദ്രങ്ങള്‍ക്ക് കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടായതായി കാണിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്