യുക്രെയ്ന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ റഷ്യയ്ക്ക് വലിയ സൈനിക നഷ്ടമാണ് സംഭവിച്ചത്. യുക്രെയ്ൻ നടത്തിയ 'സ്പൈഡേഴ്സ് വെബ്' ഓപ്പറേഷനിലൂടെ റഷ്യയുടെ ബോംബർ വിമാനങ്ങൾ കനത്ത നഷ്ടം ആണ് ഏറ്റുവാങ്ങിയത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
യുക്രെയ്ൻ റഷ്യയ്ക്കെതിരായി നടത്തിയ അത്യന്തം സങ്കീർണ്ണമായ ഡ്രോൺ ആക്രമണത്തിന് ശേഷം മൂന്ന് ദിവസം കഴിഞ്ഞിട്ടും സംഭവത്തിന്റെ വിശദാംശങ്ങളും, റഷ്യയുടെ സൈനിക ബോംബർ വിമാനങ്ങൾക്ക് ഉണ്ടായ നാശനഷ്ടങ്ങളും ഇപ്പോഴും പുറത്തുവരുന്നുകൊണ്ടിരിക്കുകയാണ്. യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി ഈ ഓപ്പറേഷനെ “സൗന്ദര്യപൂർണ്ണമായ ഒരു നേട്ടം” എന്നാണ് വിശേഷിപ്പിച്ചത്. ആക്രമണത്തിൽ 41 വിമാനങ്ങൾക്കാണ് നാശം സംഭവിച്ചത് എന്നും അദ്ദേഹം വ്യക്തമാക്കി.
റഷ്യയിലെ നാലോളം സൈനിക എയർബേസുകളാണ് ലക്ഷ്യമാക്കപ്പെട്ടത്. അതിലൊന്ന്, ബെലയ എന്ന സ്ഥലം സൈബീരിയയിലെ ഇർക്കുട്സ്ക് മേഖലയിലാണ്, കീവ് നഗരത്തിൽ നിന്ന് ഏകദേശം 4,850 കിലോമീറ്റർ ദൂരത്തിൽ ആണ് ഈ സ്ഥലം.
ആക്രമണത്തിനായി 117 ഡ്രോണുകൾ ആണ് യുക്രെയിൻ റഷ്യയിൽ കടത്തിക്കൊണ്ടുവന്നത്. ഇവയെ ഷെഡുകൾക്കടിയിൽ ഒളിപ്പിച്ചാണ് എത്തിച്ചത്. ഡ്രോണുകൾ അതത് സൈനിക താവളങ്ങൾക്ക് സമീപം എത്തിച്ച് അവിടെ നിന്ന് നിയന്ത്രിതമായി പറത്തിയതാണ് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ചില ഡ്രോണുകൾ AI ഉപയോഗിച്ച് തന്നെ ലക്ഷ്യത്തിലെത്തുകയായിരുന്നു. വിമാനങ്ങൾ ടാർഗറ്റ് ചെയ്യപ്പെട്ടതിന്റെ ദൃശ്യങ്ങൾയും പുറത്ത് വന്നിട്ടുണ്ട്.
ഡ്രോണുകൾ എങ്ങനെ എത്തിച്ചു?
റഷ്യയിൽ താമസിക്കുന്ന ഒരു യുക്രൈൻ പൗരൻ ട്രക്കുകൾ ഉപയോഗിച്ച് ഡ്രോണുകൾ കൊണ്ടുവന്നതായി ആണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മരച്ചട്ടങ്ങളോട് ചേർത്താണ് ഡ്രോണുകൾ ഒളിപ്പിച്ചിരുന്നത്. ഡ്രോണുകൾ ചെറുതായിരുന്നു. വാഹനം പാർക്ക് ചെയ്തതപ്പോൾ തന്നെ ഡ്രോണുകൾ പറക്കാൻ തുടങ്ങിയതായും റിപ്പോർട്ടുകൾ പറയുന്നു.
എന്തൊക്കെയാണ് നശിച്ചത്?
ബെലയ താവളത്തിൽ 6 മുതൽ 8 വരെ ബോംബർ വിമാനം നശിച്ചു എന്ന് സെറ്റലൈറ്റ് ചിത്രങ്ങൾ വ്യക്തമാക്കുന്നത്. Tu-95, Tu-22, Tu-160 പോലുള്ള ആധുനിക ബോംബർ വിമാനങ്ങൾ ഉൾപ്പെടെയുള്ളവയ്ക്കാണ് നാശം സംഭവിച്ചത്. ഇവയുടെ നിർമ്മാണം ഇപ്പോൾ നടക്കാറില്ലെന്നും, അതുകൊണ്ട് തന്നെ ഇത് റഷ്യക്ക് വലിയ നഷ്ടമാണെന്നും വിദഗ്ദ്ധർ പറയുന്നു.
റഷ്യയുടെ പ്രതികരണം
റഷ്യ ഇതുവരെ ആക്രമണത്തെക്കുറിച്ച് വിശദമായി പ്രതികരിച്ചിട്ടില്ല. എന്നാൽ അക്രമണത്തിൽ വിമാനങ്ങൾ കത്തിയെന്നുമാത്രമാണ് പ്രസ്താവനയിൽ പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്