ബെയ്ജിങ്: ടിയാന്‍വെന്‍-2 പേടകം വിക്ഷേപിച്ച് ചൈന. ഛിന്നഗ്രഹത്തില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ച് ഭൂമിയിലെത്തിക്കുന്നതിനായുള്ള ദൗത്യമാണിത്. ഷിചാങ് സാറ്റലൈറ്റ് ലോഞ്ച് സെന്ററില്‍ നിന്ന് വ്യാഴാഴ്ച ചൈനീസ് സമയം പുലര്‍ച്ചെ 1:31 നായിരുന്നു വിക്ഷേപണം. ലോങ് മാര്‍ച്ച് -3 ബി റോക്കറ്റാണ് വിക്ഷേപണത്തിന് ഉപയോഗിച്ചത്. ഒരു ദശാബ്ദത്തോളം നീണ്ടു നില്‍ക്കുന്ന ദൗത്യമായിരിക്കും ഇത്.
ഭൂമിയോടുത്തുള്ള 469219 കാമോലിവ എന്ന ചെറിയ ഛിന്നഗ്രഹത്തെ ലക്ഷ്യമിട്ടാണ് ടിയാന്‍വെന്‍-2 ദൗത്യം വിക്ഷേപിച്ചിരിക്കുന്നത്. വിക്ഷേപണം പൂര്‍ണവിജയമാണെന്ന് ചൈനീസ് ബഹിരാകാശ ഏജന്‍സി ഷിന്‍ഹുവ അറിയിച്ചു. ഭൂമിയില്‍ നിന്ന് 1.5 കോടി കി.മീ കുറഞ്ഞ ദൂരത്തിലൂടെയും 3.9 കോടി കിലോമീറ്റര്‍ കൂടിയ ദൂരത്തിലൂടെയും സഞ്ചരിക്കുന്ന ഈ ഛിന്നഗ്രഹത്തില്‍ 2026 ജൂലൈയിലാണ് എത്തുക. ഇവിടെ നിന്നുള്ള സാമ്പിള്‍ ശേഖരണത്തിന് ശേഷം പേടകം വാല്‍നക്ഷത്രത്തെ ലക്ഷ്യമാക്കി പുറപ്പെടും.
ചന്ദ്രന്റെ മറുവശത്ത് പേടകങ്ങള്‍ ഇറക്കുകയെന്ന വലിയ നേട്ടം ഇതിനകം കൈവരിച്ച ചൈനയ്ക്ക് ഇപ്പോള്‍ സ്വന്തമായി പ്രവര്‍ത്തനക്ഷമമായ ബഹിരാകാശ നിലയവുമുണ്ട്. 2030-ഓടെ മനുഷ്യരെ ചന്ദ്രനിലയക്കാനുള്ള നീക്കങ്ങളും ചൈന നടത്തിവരികയാണ്.
ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള ആസ്റ്ററോയിഡ് ബെല്‍റ്റിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 2027 നവംബറില്‍ സാമ്പിളുകളുമായി പേടകം തിരികെ ഇറക്കാനാണ് ലക്ഷ്യമിടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്