ധാക്ക: മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍ സ്ഥാനഭ്രഷ്ടയാക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിനെ ഭീകരവിരുദ്ധ നിയമപ്രകാരം നിരോധിച്ചു.
''രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിനായി ബംഗ്ലാദേശിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണലില്‍ അവാമി ലീഗിന്റെയും അതിന്റെ നേതാക്കളുടെയും വിചാരണ'' പൂര്‍ത്തിയാകുന്നതുവരെ നിരോധനം പ്രാബല്യത്തില്‍ തുടരുമെന്ന് മന്ത്രിസഭാ കൗണ്‍സില്‍ തീരുമാനിച്ചതായി യൂനുസിന്റെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു.
യൂനസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഐസിടി നിയമം ഭേദഗതി ചെയ്തു. ഇതോടെ ട്രൈബ്യൂണലിന് ഏത് രാഷ്ട്രീയ പാര്‍ട്ടിയെയും അതിന്റെ മുന്നണി സംഘടനകളെയും അനുബന്ധ സ്ഥാപനങ്ങളെയും വിചാരണ ചെയ്യാന്‍ അനുവാദമായി.
1949 ല്‍ രൂപീകൃതമായ അവാമി ലീഗ്, അന്നത്തെ കിഴക്കന്‍ പാകിസ്ഥാനില്‍ ബംഗാളികളുടെ സ്വയംഭരണത്തിനായുള്ള പ്രസ്ഥാനത്തിന് പതിറ്റാണ്ടുകളായി നേതൃത്വം നല്‍കി. 1971 ല്‍ വിമോചന യുദ്ധത്തിന് നേതൃത്വം നല്‍കിയതും അവാമി ലീഗാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്