പ്രശസ്ത സംവിധായകൻ ക്രിസ്റ്റഫർ നോളന്റെ പുതിയ ബിഗ് ബജറ്റ് ചിത്രമായ 'ദി ഒഡീസി'യിൽ അഭിനയിക്കാൻ താൻ എടുത്ത റിസ്കിനെക്കുറിച്ച് തുറന്നുപറഞ്ഞ് ഹോളിവുഡ് താരം ടോം ഹോളണ്ട്.
നോളൻ ചിത്രത്തിന് വേണ്ടി തന്റെ സൂപ്പർഹിറ്റ് ഫ്രാഞ്ചൈസിയായ 'സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ'യുടെ (Spider-Man: Brand New Day) ചിത്രീകരണം നീട്ടിവെക്കാൻ സോണി പിക്ചേഴ്സ് മേധാവി ടോം റോത്ത്മാനുമായി തനിക്ക് വളരെ അസ്വസ്ഥത നിറഞ്ഞ ഒരു ചർച്ച നടത്തേണ്ടി വന്നുവെന്ന് താരം വെളിപ്പെടുത്തി. 'വെറൈറ്റി' മാഗസിൻ ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.
'ദി ഒഡീസി'യിൽ ഒഡീസിയസിന്റെ മകനായ ടെലിമാക്കസ് എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ നോളൻ തന്നെ സമീപിക്കുമ്പോൾ രണ്ട് സിനിമകളുടെയും ചിത്രീകരണ തീയതികൾ ഒന്നിച്ചായിരുന്നുവെന്ന് ടോം ഹോളണ്ട് അഭിമുഖത്തിൽ പറഞ്ഞു.
"എനിക്ക് ഈ സിനിമ ചെയ്യാൻ താല്പര്യമുണ്ട്, പക്ഷേ അതിനായി സോണി പിക്ചേഴ്സിനെ വിളിച്ച് വളരെ ബുദ്ധിമുട്ടേറിയ ഒരു ചർച്ച നടത്തേണ്ടി വരും എന്ന് ഞാൻ ക്രിസ്റ്റഫർ നോളനോട് പറഞ്ഞു," ടോം ഹോളണ്ട് ഓർത്തെടുത്തു. എന്നാൽ തന്നോടും നോളനോടുമുള്ള ബഹുമാനം മുൻനിർത്തി സ്പൈഡർമാൻ സിനിമ നീട്ടിവെക്കാൻ സോണി തയ്യാറാവുകയായിരുന്നു.
കൃത്യസമയത്ത് സിനിമ പൂർത്തിയാക്കുന്ന നോളന്റെ പ്രൊഫഷണൽ ശൈലിയാണ് ഇതിന് സോണിയെ പ്രേരിപ്പിച്ചത്. 'ദി ഒഡീസി'യുടെ ചിത്രീകരണം കൃത്യസമയത്ത് ആരംഭിച്ച് നിശ്ചയിച്ചതിലും ഒൻപത് ദിവസം മുൻപ് തന്നെ പൂർത്തിയായതായും താരം വ്യക്തമാക്കി.
ഈ മാറ്റം സ്പൈഡർമാൻ സിനിമയ്ക്ക് ഗുണകരമാവുകയാണ് ചെയ്തതെന്നും ടോം ഹോളണ്ട് കൂട്ടിച്ചേർത്തു. തിരക്കഥ കൂടുതൽ മികച്ചതാക്കാൻ ഈ സമയം സഹായിച്ചുവെന്നും, ഇതുവരെയുണ്ടായതിൽ വെച്ച് ഏറ്റവും മികച്ച സ്പൈഡർമാൻ ചിത്രമായിരിക്കും ഇതെന്നും ടോം അവകാശപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
