'എക്‌സ്ട്രാക്ഷൻ 3' ബിഗ് അപ്‌ഡേറ്റ്: പിയേഴ്‌സ് ബ്രോസ്‌നനും ഡോൺ ലീയും താരനിരയിലേക്ക്

AUGUST 19, 2026, 12:37 AM

നെറ്റ്ഫ്ലിക്സിന്റെ ഏറ്റവും ജനപ്രിയ ആക്ഷൻ സിനിമാ ഫ്രാഞ്ചൈസിയായ 'എക്‌സ്ട്രാക്ഷൻ' മൂന്നാം ഭാഗത്തിന്റെ ആവേശകരമായ പുതിയ വിവരങ്ങൾ പുറത്ത്. പ്രശസ്ത ഹോളിവുഡ് താരം ക്രിസ് ഹെംസ്‌വർത്ത് നായകനാകുന്ന ചിത്രത്തിൽ ജെയിംസ് ബോണ്ട് ചിത്രങ്ങളിലൂടെ ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച പിയേഴ്‌സ് ബ്രോസ്‌നൻ പ്രധാന വേഷത്തിലെത്തുന്നു. ഇതോടൊപ്പം തെന്നിന്ത്യൻ-ഏഷ്യൻ സിനിമാ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ 'ട്രെയിൻ ടു ബുസാൻ' താരം ഡോൺ ലീയും ചിത്രത്തിന്റെ താരനിരയിലേക്ക് ചേർന്നതായാണ് റിപ്പോർട്ട്.

ബ്രോസ്‌നനും ഡോൺ ലീയ്ക്കും പുറമെ ചി ലൂയിസ്-പാരി, ജോ തസ്ലിം, സിയീന അഗുഡോങ് എന്നിവരും പുതിയ ഭാഗത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കൂടാതെ മുൻ ഭാഗങ്ങളിലുണ്ടായിരുന്ന ഇദ്രിസ് എൽബയും ഗോൾഷിഫ്തേ ഫരഹാനിയും മൂന്നാം ഭാഗത്തിലും തങ്ങളുടെ കഥാപാത്രങ്ങളായി തിരിച്ചെത്തുന്നുണ്ട്. റൂസോ സഹോദരന്മാരുടെ എജിബിഒ , ക്രിസ് ഹെംസ്‌വർത്തിന്റെ വൈൽഡ് സ്റ്റേറ്റ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ആന്റെ പാർക്‌സിന്റെ ഗ്രാഫിക് നോവലിനെ ആസ്പദമാക്കിയുള്ളതാണ്.

ഓസ്‌ട്രേലിയയിൽ ചിത്രീകരണം ആരംഭിച്ചിരിക്കുന്ന മൂന്നാം ഭാഗത്തിന്റെ പ്രമേയത്തെക്കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. ടൈലർ റേക്ക് എന്ന ഓസ്‌ട്രേലിയൻ മെഴ്‌സനറിയുടെ സാഹസികമായ രക്ഷാപ്രവർത്തനങ്ങളാണ് ഈ ആക്ഷൻ പരമ്പരയുടെ പ്രമേയം. ആദ്യ രണ്ട് ഭാഗങ്ങളും സംവിധാനം ചെയ്ത സാം ഹാർഗ്രേവ് തന്നെയാണ് മൂന്നാം ഭാഗവും ഒരുക്കുന്നത്. ഡേവിഡ് വെയിൽ ആണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.

vachakam
vachakam
vachakam

2020-ലും 2023-ലുമായി പുറത്തിറങ്ങിയ എക്‌സ്ട്രാക്ഷൻ ഒന്നും രണ്ടും ഭാഗങ്ങൾക്ക് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും വലിയ പിന്തുണയാണ് ലഭിച്ചത്. ആദ്യ ചിത്രം റിലീസ് ചെയ്ത് ഒരു മാസത്തിനുള്ളിൽ 99 ദശലക്ഷം വീടുകളിലും, രണ്ടാം ഭാഗം രണ്ട് മാസത്തിനുള്ളിൽ 129.3 ദശലക്ഷം വീടുകളിലും പ്രദർശിപ്പിച്ച് നെറ്റ്ഫ്ലിക്സിന്റെ എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നായി മാറിയിരുന്നു. മൂന്നാം ഭാഗവും സമാനമായ തരംഗം സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam