രാജ്യം 81-ാം സ്വാതന്ത്ര്യദിനം ആഘോഷ വേളയില്‍: ഭൂകമ്പം കവര്‍ന്നത് 68 ജീവനുകള്‍; സഹായങ്ങള്‍ക്കായി കാത്ത് ജനങ്ങള്‍

AUGUST 17, 2026, 9:43 PM

 ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ കിഴക്കന്‍ നുസ തെങ്കാര പ്രവിശ്യയിലുള്ള ഫ്‌ലോറസ് ദ്വീപിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 68 ആയി ഉയര്‍ന്നു. വന്‍ നാശനഷ്ടങ്ങള്‍ വിതച്ച ദുരന്തത്തില്‍ ഇരുനൂറിലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും പതിനായിരക്കണക്കിന് വീടുകള്‍ തകരുകയും ചെയ്തിട്ടുണ്ട്. രാജ്യം 81-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിലാണ് പതിനായിരക്കണക്കിന് മനുഷ്യര്‍ ദുരിതാശ്വാസ സഹായങ്ങള്‍ക്കായി കാത്തിരിക്കുന്നത്.

ശനിയാഴ്ച പുലര്‍ച്ചെ ആറ് മണിയോടെയാണ് റിക്ടര്‍ സ്‌കെയിലില്‍ രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം ഉണ്ടായത്. മംഗറായ് പ്രവിശ്യയിലെ റെയോ ഗ്രാമത്തിലാണ് ഏറ്റവും വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുള്ളത്. വീടുകളും കെട്ടിടങ്ങളും പൂര്‍ണ്ണമായി തകര്‍ന്നടിഞ്ഞതിനെ തുടര്‍ന്ന് 19,000-ത്തിലധികം ആളുകളാണ് താല്‍ക്കാലിക അഭയകേന്ദ്രങ്ങളില്‍ കഴിയുന്നത്. ഇതിനുപുറമേ, 122 ആരോഗ്യ കേന്ദ്രങ്ങള്‍, 252 സ്‌കൂളുകള്‍, 84 ആരാധനാലയങ്ങള്‍ എന്നിവയ്ക്കും കേടുപാടുകള്‍ സംഭവിച്ചു. പ്രധാന പാതകളില്‍ മണ്ണും പാറക്കല്ലുകളും വന്‍മരങ്ങളും വീണു ഗതാഗതം തടസ്സപ്പെട്ടത് രക്ഷാപ്രവര്‍ത്തനത്തെ സങ്കീര്‍ണ്ണമാക്കുന്നുണ്ട്.

ദുരന്തബാധിത പ്രദേശങ്ങളില്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ 14 ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. കരസേനയുടെയും പോലീസിന്റെയും 1,800-ലധികം ഉദ്യോഗസ്ഥരെയും വിമാനങ്ങളും കപ്പലുകളും ഉള്‍പ്പെടെയുള്ള സംവിധാനങ്ങളെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. ദുരന്തമേഖലയിലെ പ്രാദേശിക ആശുപത്രികള്‍ തകര്‍ന്നതിനെ തുടര്‍ന്ന് റൂട്ടെങ് നഗരത്തില്‍ രണ്ട് ഫീല്‍ഡ് ആശുപത്രികള്‍ താല്‍ക്കാലികമായി സജ്ജീകരിച്ചു. ഒറ്റപ്പെട്ടുപോയ ജനങ്ങളിലേക്ക് ഭക്ഷണവും കുടിവെള്ളവും മരുന്നുകളും എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

തലസ്ഥാനമായ ജക്കാര്‍ത്തയില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ ദുരന്തബാധിതര്‍ക്കായി പ്രാര്‍ത്ഥനകള്‍ അഭ്യര്‍ത്ഥിച്ചു. പസഫിക് റിംഗ് ഓഫ് ഫയര്‍ മേഖലയില്‍ സ്ഥിതി ചെയ്യുന്ന ഇന്തോനേഷ്യയില്‍ ഭൂകമ്പങ്ങളും അഗ്‌നിപര്‍വ്വത സ്‌ഫോടനങ്ങളും പതിവാണ്. 1992 ഫ്‌ലോറസ് ദ്വീപിലുണ്ടായ സമാനമായ ഭൂകമ്പത്തിലും സുനാമിയിലും 2,500 ഓളം ആളുകള്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam