വാഷിംഗ്ടൺ: ഇറാനിലെ മിസൈൽ ലോഞ്ചറുകളും നിർമ്മാണ ശാലകളും ലക്ഷ്യമിട്ട് അമേരിക്ക ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും വലിയ ബോംബാക്രമണം നടത്തുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ്.
ഫോക്സ് ബിസിനസിലെ 'കുഡ്‌ലോ' പരിപാടിയിൽ സംസാരിക്കവെയാണ് ഇറാനെതിരെ നടക്കാൻ പോകുന്ന അതിശക്തമായ സൈനിക നീക്കത്തെക്കുറിച്ച് അദ്ദേഹം മുന്നറിയിപ്പ് നൽകിയത്.
ഇറാന്റെ മിസൈൽ ശേഷി പൂർണ്ണമായും തകർക്കുന്ന തരത്തിലുള്ള കടുത്ത ആക്രമണമാണ് അമേരിക്ക ലക്ഷ്യമിടുന്നത്. സൈനികതലത്തിൽ പരാജയപ്പെട്ടതോടെ ഇറാൻ ഇപ്പോൾ സാമ്പത്തിക അരാജകത്വം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്ന് ബെസന്റ് കുറ്റപ്പെടുത്തി.
ലോകത്തെ 20 ശതമാനത്തോളം ക്രൂഡ് ഓയിൽ കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിൽ ഇറാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ആഗോള ഊർജ്ജ വിപണിയെ ബാധിക്കുമെന്ന് ആശങ്കയുണ്ട്. ഇസ്രായേൽ, അമേരിക്കൻ താൽപ്പര്യങ്ങളുള്ള കപ്പലുകളെ കടത്തിവിടില്ലെന്നാണ് ഇറാന്റെ നിലപാട്.
യുദ്ധസമാനമായ സാഹചര്യത്തിൽ കപ്പലുകൾക്ക് ഇൻഷുറൻസ് നിഷേധിക്കപ്പെട്ടതോടെ, ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്കായി അന്താരാഷ്ട്ര വികസന ധനകാര്യ കോർപ്പറേഷൻ (DFC) 20 ബില്യൺ ഡോളറിന്റെ ഇൻഷുറൻസ് പാക്കേജ് പ്രഖ്യാപിച്ചു.
ആവശ്യമെങ്കിൽ അമേരിക്കൻ കപ്പലുകൾക്ക് നാവികസേനയുടെ അകമ്പടി നൽകാൻ തയ്യാറാണെന്നും സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ സെന്റ്കോമുമായി (CENTCOM) ചേർന്ന് പ്രവർത്തിക്കുമെന്നും ട്രഷറി സെക്രട്ടറി വ്യക്തമാക്കി.
ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളിൽ ഹോർമുസ് കടലിടുക്കിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നും അമേരിക്കൻ ഭരണകൂടം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
