ന്യൂയോര്‍ക്ക്ക: വിമാനത്താവളങ്ങളിലെ പ്രീമിയം ലോഞ്ച് മത്സരത്തിലേക്ക് ചരിത്രത്തിലാദ്യമായി ചുവടുവെക്കാനൊരുങ്ങി സൗത്ത്‌വെസ്റ്റ് എയര്‍ലൈന്‍സ്. അടുത്ത വര്‍ഷം നാല് പ്രധാന നഗരങ്ങളിലെ വിമാനത്താവളങ്ങളില്‍ എയര്‍ലൈന്‍ തങ്ങളുടെ ആദ്യ വിശ്രമമുറികള്‍ ആരംഭിക്കും. ഓസ്റ്റിന്‍ (ഓസ്റ്റിന്‍-ബര്‍ഗ്‌സ്‌ട്രോം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്), ബാള്‍ട്ടിമോര്‍ (ബാള്‍ട്ടിമോര്‍/വാഷിംഗ്ടണ്‍ ഇന്റര്‍നാഷണല്‍ തര്‍ഗുഡ് മാര്‍ഷല്‍ എയര്‍പോര്‍ട്ട്), ഹോണോലുലു (ഡാനിയല്‍ കെ. ഇനൂയെ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്), നാഷ്വില്‍ (നാഷ്വില്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്) എന്നീ നാല് കേന്ദ്രങ്ങളിലാണ് 2027 ഓടെ പുതിയ ലോഞ്ചുകള്‍ പ്രവര്‍ത്തനസജ്ജമാവുന്നത്.
വരും വര്‍ഷങ്ങളില്‍ കുറഞ്ഞത് ഏഴിലധികം ലോഞ്ചുകള്‍ കൂടി ആരംഭിക്കാന്‍ കമ്പനിക്ക് പദ്ധതിയുണ്ട്. ടെക്‌സസിലെ ഡാളസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ വിമാനക്കമ്പനി പ്രമുഖ സാമ്പത്തിക സ്ഥാപനമായ ചേസുമായി പങ്കാളിത്തത്തിലാണ് ഈ വിശ്രമ കേന്ദ്രങ്ങള്‍ ഒരുക്കുന്നത്. സൗത്ത്വെസ്റ്റ് ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് മാത്രമായിരിക്കും ഈ ലോഞ്ചുകളിലേക്ക് പ്രവേശനം അനുവദിക്കുക. ഇതിനായി ചേസ് ബാങ്കുമായി ചേര്‍ന്ന് പുറത്തിറക്കുന്ന സൗത്ത്വെസ്റ്റ് റാപ്പിഡ് റിവാര്‍ഡ്‌സ് ക്രെഡിറ്റ് കാര്‍ഡ് 2027-ല്‍ തന്നെ വിപണിയിലെത്തിക്കും.
അമേരിക്കന്‍ എയര്‍ലൈന്‍സ്, ഡെല്‍റ്റ എയര്‍ലൈന്‍സ് തുടങ്ങിയ പ്രമുഖ എതിരാളികള്‍ നിലവില്‍ ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് എയര്‍പോര്‍ട്ട് ലോഞ്ച് സൗകര്യങ്ങള്‍ നല്‍കുന്നുണ്ട്. ഇവരോടൊപ്പം പിടിച്ചുനില്‍ക്കാനും യാത്രക്കാര്‍ക്കിടയില്‍ കമ്പനിയോടുള്ള ആഭിമുഖ്യം വര്‍ദ്ധിപ്പിക്കാനുമാണ് സൗത്ത്വെസ്റ്റ് ഈ നീക്കം നടത്തുന്നത്. കൂടാതെ ബ്രാന്‍ഡ് കാര്‍ഡുകള്‍ വഴിയുള്ള ഇടപാടുകളില്‍ നിന്ന് വലിയൊരു തുക ലാഭവിഹിതമായി വിമാനക്കമ്പനികള്‍ക്ക് ലഭിക്കുകയും ചെയ്യും. വിപണിയിലെ മറ്റ് വിമാനക്കമ്പനികളുടെ രീതികള്‍ക്ക് അനുസൃതമായി സൗത്ത്വെസ്റ്റ് അടുത്തകാലത്തായി വരുത്തുന്ന പ്രധാന മാറ്റങ്ങളില്‍ ഒന്നാണിത്.
കൃത്യമായ ബോര്‍ഡിംഗ് സോണുകള്‍ക്ക് പകരം വിമാനത്തില്‍ നിശ്ചിത സീറ്റുകള്‍ അനുവദിക്കുന്ന രീതി കമ്പനി ഈ വര്‍ഷം ആദ്യം നടപ്പിലാക്കിയിരുന്നു. കൂടാതെ 2025 ല്‍ തങ്ങളുടെ പരമ്പരാഗതമായ സൗജന്യ ലഗേജ് നയം അവസാനിപ്പിച്ച്, ആദ്യത്തെ ചെക്ക്-ഇന്‍ ബാഗിന് 35 ഡോളറും രണ്ടാമത്തെ ബാഗിന് 45 ഡോളറും നിരക്ക് ഈടാക്കാനും കമ്പനി ആരംഭിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
