വാഷിംഗ്ടണ്‍: യുഎസിലെ ചില പ്രദേശങ്ങളില്‍ ഡെങ്കിപ്പനി പിടിമുറുക്കുന്നു. ദ്വീപിലെ ആരോഗ്യ വകുപ്പിന്റെ കണക്ക് അനുസരിച്ച്, ഈ വര്‍ഷം ഇതുവരെ 549 കേസുകള്‍ സാന്‍ ജുവാനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ജനുവരി ഒന്ന് മുതല്‍ മാര്‍ച്ച് 21 വരെയുള്ള കേസുകളില്‍ ഈ വര്‍ഷം 140% വര്‍ദ്ധനവ് ഉണ്ടായതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
ഈ വര്‍ഷം ഡെങ്കിപ്പനി കേസുകള്‍ ചരിത്രപരമായ കണക്കുകള്‍ കവിഞ്ഞിരിക്കുന്നുവെന്ന് പ്യൂര്‍ട്ടോ റിക്കോ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്ത് സെക്രട്ടറി ഡോ. കാര്‍ലോസ് മെല്ലഡോ ലോപ്പസ് പ്രസ്താവനയില്‍ പറഞ്ഞു. അര്‍ബോവൈറസിനെതിരായ പ്രതിരോധത്തിനും നിയന്ത്രണത്തിനുമുള്ള സംയോജിത പദ്ധതിയാണ് ആരോഗ്യ സംഘം നടപ്പാക്കുന്നത്. തങ്ങള്‍ നടപ്പിലാക്കിയ പ്രതികരണം വിപുലീകരിക്കാന്‍ പോകുകയാണ്. കേസുകളുടെ വര്‍ധനവ് പ്യൂര്‍ട്ടോ റിക്കോയില്‍ മാത്രമല്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. അമേരിക്കയുടെ പ്രദേശത്തുടനീളം അത് കാണുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
അതേസമയം പൊതുജനാരോഗ്യ അടിയന്തരാവസ്ഥ 90 ദിവസത്തേക്ക് നിലനില്‍ക്കും. ഡെങ്കിപ്പനിയെക്കുറിച്ച് നേരത്തെയുള്ള കണ്ടെത്തല്‍, പകര്‍ച്ചവ്യാധി നിരീക്ഷണം എന്നിവ ഉള്‍പ്പെടുമെന്ന് വകുപ്പ് പറയുന്നു. ആരോഗ്യ വകുപ്പിലെ എപ്പിഡെമിയോളജിസ്റ്റ് ഡോ. മെലിസ മര്‍സാനും മുനിസിപ്പാലിറ്റികളുമായുള്ള സഹകരണത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു.
ഡെങ്കിപ്പനി ജനസംഖ്യയില്‍ ചെലുത്തുന്ന ആഘാതം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്നതില്‍ മുനിസിപ്പല്‍ നേതാക്കള്‍ ആരോഗ്യ വകുപ്പിനൊപ്പം നിര്‍ണായക പങ്ക് വഹിച്ചുവെന്ന് മര്‍സാന്‍ പറഞ്ഞു. നിങ്ങളുടെ പിന്തുണയ്ക്ക് തങ്ങള്‍ അങ്ങേയറ്റം നന്ദിയുള്ളവരാണ്, നിങ്ങളുടെ കമ്മ്യൂണിറ്റികളെ ശാക്തീകരിക്കാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. അതിലൂടെ അവര്‍ക്ക് വീടിന് ചുറ്റും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും കൊതുക് പ്രജനന കേന്ദ്രങ്ങള്‍ ഇല്ലാതാക്കാനും കഴിയും.
ഡെങ്കി വൈറസുകള്‍ പടരുന്നത് രോഗബാധിതരായ ഈഡിസ് ഇനത്തിലുള്ള കൊതുകുകളിലൂടെയാണ്. കൂടുതലും ലോകത്തിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിലും ഉപ ഉഷ്ണമേഖലാ പ്രദേശങ്ങളിലും കാണപ്പെടുന്നുവെന്ന് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) പറയുന്നു. സിക്ക, ചിക്കുന്‍ഗുനിയ എന്നീ വൈറസുകള്‍ പരത്തുന്നതിനും ഈ കൊതുകുകള്‍ കാരണമാകുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്