55 ദിവസത്തോളം ഹമാസ് ബന്ദിയാക്കിയ ഇസ്രായേൽ സ്ത്രീ, താൻ തീവ്രവാദികളാൽ ലൈംഗികമായി ആക്രമിക്കപ്പെട്ടുവെന്ന് വ്യക്തമാക്കി രംഗത്ത്. ഹമാസിനെതിരെ ലൈംഗിക ആരോപണവുമായി പരസ്യമായി മുന്നോട്ട് വരുന്ന ആദ്യത്തെ ഇസ്രായേൽ യുവതിയാണ് ഇത്.
ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിൽ ആണ് യുവതി തന്റെ ദുരനുഭവം പങ്കുവച്ചത്. ബന്ദിയാക്കപ്പെട്ട തന്നെ ഒരു ഹമാസ് തീവ്രവാദി തോക്കിന് മുനയിൽ ലൈംഗിക ചൂഷണത്തിന് ഇരയാക്കി എന്നാണ് അമിത് സൂസാന പറഞ്ഞത്. തടവിലായിരിക്കുമ്പോൾ, ഒരു കിടപ്പുമുറിയിൽ കാലിൽ ചങ്ങലയിട്ട് അവളെ ബന്ദിയാക്കി എന്നും ഒരു ഹമാസ് കാവൽക്കാരൻ ഇടയ്ക്കിടെ വന്ന് തൻ്റെ ഷർട്ട് ഉയർത്തി തന്നെ സ്പർശിച്ചുവെന്നും യുവതി പറഞ്ഞു.
കഴിഞ്ഞ വർഷം ഒക്‌ടോബർ 7 ന് ഇസ്രായേലിനെതിരായ ആക്രമണത്തിനിടെ ഹമാസ് ബലാത്സംഗവും ലൈംഗിക പീഡനവും നടത്തിയതായി "വ്യക്തവും ബോധ്യപ്പെടുത്തുന്നതുമായ വിവരങ്ങൾ" കണ്ടെത്തിയെന്ന ലൈംഗിക അതിക്രമങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ഗ്രൂപ്പിൻ്റെ കണ്ടെത്തലിനെ തുടർന്നാണ് സൂസാനയുടെ അഭിമുഖം പുറത്തു വന്നത്.
അതേസമയം ഗാസയിൽ ഇപ്പോഴും ബന്ദികളാക്കപ്പെട്ടവർ നേരിടുന്ന വെല്ലുവിളികളിലേക്ക് ശ്രദ്ധ ആകർഷിക്കുന്നതിനാണ് തൻ്റെ അനുഭവത്തെക്കുറിച്ച് ഇപ്പോൾ സംസാരിക്കാൻ തീരുമാനിച്ചതെന്ന് സൂസാന ടൈംസിനോട് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്