സേവനവഴിയില്‍ ജീവന്‍ പണയം വെച്ച എഫ്.ബി.ഐ ഏജന്റ്; 9/11 ദുരന്തത്തിന്റെ കാല്‍ നൂറ്റാണ്ടിന് ശേഷവും ക്യാന്‍സറിനോട് പോരാടി ജെഫ്രി മില്ലര്‍

SEPTEMBER 10, 2026, 6:59 AM

ന്യൂയോര്‍ക്ക്: രാജ്യത്തിനായി എപ്പോഴും മുന്‍പന്തിയില്‍ നിന്ന വിരമിച്ച എഫ്.ബി.ഐ സ്‌പെഷ്യല്‍ ഏജന്റ് ജെഫ്രി മില്ലര്‍ ഇന്ന് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പോരാട്ടത്തിലാണ്. വ്യോമസേനയിലും പിറ്റ്സ്ബര്‍ഗ് പോലീസിലും സേവനമനുഷ്ഠിച്ച ശേഷമാണ് അദ്ദേഹം എഫ്.ബി.ഐയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. തുടര്‍ന്ന് അല്‍-ഖ്വയ്ദയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ സജീവ പങ്കാളിയായ അദ്ദേഹം, 1998 ല്‍ ആഫ്രിക്കയിലെ യു.എസ് എംബസി ബോംബാക്രമണവും 2000 ല്‍ യു.എസ്.എസ് കോള്‍ ആക്രമണവും അന്വേഷിച്ച പ്രമുഖ സംഘങ്ങളിലുണ്ടായിരുന്നു.

സെപ്റ്റംബര്‍ 11 ഭീകരാക്രമണ വേളയില്‍ പെന്റഗണിലേക്ക് അമേരിക്കന്‍ എയര്‍ലൈന്‍സ് ഫ്‌ലൈറ്റ് 77 ഇടിച്ചു കയറിയപ്പോള്‍, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും തെളിവ് ശേഖരണത്തിനുമായി ആദ്യം ഓടിയെത്തിയവരിലൊരാളായിരുന്നു മില്ലര്‍. ആഴ്ചകളോളം നീണ്ട ദൗത്യത്തില്‍ കമാന്‍ഡ് പോസ്റ്റിലും എവിഡന്‍സ് റെസ്പോണ്‍സ് ടീമിലും അദ്ദേഹം വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചു. എന്നാല്‍ ദുരന്തം നടന്ന് കാല്‍ നൂറ്റാണ്ട് പിന്നിടുമ്പോള്‍, അന്ന് അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ശ്വസിച്ച വിഷവാതകങ്ങള്‍ അദ്ദേഹത്തിന്റെ ആരോഗ്യത്തെ തകര്‍ത്തു കളഞ്ഞിരിക്കുകയാണ്. പെന്റഗണിലെ ആദ്യ ആഴ്ചകളില്‍ മാസ്‌കുകളോ പി.പി.ഇ കിറ്റുകളോ ഇല്ലാതെ ജോലി ചെയ്യേണ്ടി വന്നത് ഇതിന് ആക്കം കൂട്ടി.

9/11 ദുരന്തസ്ഥലങ്ങളിലെ വിഷവസ്തുക്കളുമായുള്ള സമ്പര്‍ക്കം മൂലം ക്യാന്‍സറും മറ്റ് രോഗങ്ങളും ബാധിച്ച് മുപ്പതിലധികം എഫ്.ബി.ഐ ജീവനക്കാരാണ് ഇതിനകം മരണമടഞ്ഞത്. തനിക്ക് വ്യക്തിപരമായി അറിയാവുന്ന നിരവധി സഹപ്രവര്‍ത്തകര്‍ ക്യാന്‍സറിന് കീഴടങ്ങിയത് മില്ലര്‍ ഓര്‍ത്തെടുക്കുന്നു. 2024 ല്‍ പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ ബാധിച്ച മില്ലര്‍, ചികിത്സയിലൂടെ രോഗമുക്തി നേടിയെന്ന് കരുതിയെങ്കിലും അടുത്തിടെ ക്യാന്‍സര്‍ വീണ്ടും അതിതീവ്രമായി തിരിച്ചെത്തി. നിലവില്‍ കിഡ്‌നി, ലംഗ്‌സ്, ലിംഫ് നോഡുകള്‍, നട്ടെല്ല്, തലച്ചോറ് എന്നിവയെ ക്യാന്‍സര്‍ ബാധിച്ച അവസ്ഥയിലാണ് അദ്ദേഹം.

കഠിനമായ രോഗാവസ്ഥയിലും തളരാതെ ഭാവി തലമുറയിലെ രക്ഷാപ്രവര്‍ത്തകര്‍ക്കായി സംസാരിക്കുകയാണ് മില്ലര്‍ ഇപ്പോള്‍. 9/11 രക്ഷാപ്രവര്‍ത്തകര്‍ക്കായി 2014 ല്‍ നിലവില്‍ വന്ന വേള്‍ഡ് ട്രേഡ് സെന്റര്‍ ഹെല്‍ത്ത് പ്രോഗ്രാം നവീകരിക്കണമെന്നും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ക്യാന്‍സര്‍ പരിശോധനകള്‍ ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. കൃത്യമായ പരിശോധനകള്‍ നേരത്തെ ലഭ്യമായിരുന്നെങ്കില്‍ രോഗം നേരത്തെ കണ്ടെത്താന്‍ കഴിയുമായിരുന്നുവെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

മില്ലറുടെ ഈ പോരാട്ടത്തിന് പിന്തുണയുമായി എഫ്.ബി.ഐ ഡെപ്യൂട്ടി ഡയറക്ടര്‍ ക്രിസ്റ്റഫര്‍ റയയും രംഗത്തെത്തിയിട്ടുണ്ട്. രോഗങ്ങള്‍ മുന്‍കൂട്ടി കണ്ടെത്താനുള്ള മെച്ചപ്പെട്ട പരിശോധനകളും പരിചരണവും നല്‍കാന്‍ എഫ്.ബി.ഐ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം ഉറപ്പുനല്‍കുന്നു. ഇത്രയൊക്കെ തിരിച്ചടികള്‍ നേരിട്ടിട്ടും, അന്നത്തെ സാഹചര്യം വീണ്ടും ഉണ്ടായാല്‍ താനും സഹപ്രവര്‍ത്തകരും വീണ്ടും രാജ്യസേവനത്തിനായി പെന്റഗണിലേക്ക് തന്നെ ഓടിയെത്തുമെന്നാണ് മില്ലര്‍ ഉറപ്പിച്ചു പറയുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam