ജെഫ്രി എപ്‌സ്റ്റീനെതിരെ പുതിയ നിയമപോരാട്ടം; കുട്ടിക്കാലത്തെ ചിത്രങ്ങൾ ചൂഷണം ചെയ്തതിന് കോടികൾ നഷ്ടപരിഹാരം വേണമെന്ന് ഇരകൾ 

SEPTEMBER 16, 2026, 9:15 PM

വാഷിംഗ്‌ടൺ: പ്രമുഖ വ്യവസായിയും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്‌സ്റ്റീന്റെ പക്കൽ നിന്ന് പിടിച്ചെടുത്ത ചൈൽഡ് സെക്ഷ്വൽ അബ്യൂസ് മെറ്റീരിയലുകളിൽ ഉൾപ്പെട്ട ഇരകൾ എപ്‌സ്റ്റീന്റെ സ്വത്തുക്കളിൽ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട്  ഹർജി നൽകി. 

കുട്ടിക്കാലത്ത് എപ്‌സ്റ്റീന്റെ ശേഖരത്തിലകപ്പെട്ട രണ്ട് സ്ത്രീകളാണ് മാൻഹട്ടൻ ഫെഡറൽ ഡിസ്ട്രിക്റ്റ് കോടതിയിൽ ഹർജി നൽകിയത്. എപ്‌സ്റ്റീന്റെ സ്വത്തുക്കളുടെ ചുമതലക്കാരായ ഡാരൻ ഇൻഡൈക്ക്, റിച്ചാർഡ് ഖാൻ എന്നിവർക്കെതിരെയാണ് നിയമനടപടി.

എപ്‌സ്റ്റീന്റെ ന്യൂയോർക്കിലെ വസതിയിൽ നിന്ന് ഫെഡറൽ അന്വേഷണ ഏജൻസികൾ 2019-ൽ പിടിച്ചെടുത്ത ആയിരക്കണക്കിന് ചിത്രങ്ങളിലും വീഡിയോകളിലും ഉൾപ്പെട്ട 40-ലധികം ആളുകൾക്കായി കുറഞ്ഞത് 6 മില്യൺ ഡോളറാണ് (ഏകദേശം 50 കോടിയോളം രൂപ) ഹർജിയിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. 

vachakam
vachakam
vachakam

ഹർജിക്കാരിൽ ഒരാളായ 'ജെയ്ൻ ഡോ' തനിക്ക് 12 വയസ്സുള്ളപ്പോൾ എടുത്ത ചിത്രങ്ങൾ എപ്‌സ്റ്റീൻ മോഷ്ടിച്ചതാണെന്ന് ആരോപിക്കുമ്പോൾ, എപ്‌സ്റ്റീന്റെ പക്കൽ നിന്ന് പിടിച്ചെടുത്ത ദൃശ്യങ്ങൾ ഇന്നും ഇന്റർനെറ്റിൽ വിറ്റഴിക്കപ്പെടുന്നുണ്ടെന്ന് 'ആമി' എന്ന രണ്ടാമത്തെ ഹർജിക്കാരി വ്യക്തമാക്കുന്നു. 

എപ്‌സ്റ്റീനിൽ നിന്ന് നേരിട്ട് ലൈംഗികാതിക്രമം നേരിട്ടവർക്ക് പുറമെ, ചിത്രങ്ങളിലൂടെയും വീഡിയോകളിലൂടെയും ചൂഷണത്തിന് ഇരയായവർക്കും നീതി ഉറപ്പാക്കുകയാണ് ഈ ഹർജിയുടെ ലക്ഷ്യം.

ശേഖരത്തിൽ ഉൾപ്പെട്ട വ്യക്തികളെ തിരിച്ചറിയുന്നതിനായി എപ്‌സ്റ്റീന്റെ എസ്റ്റേറ്റും ഫെഡറൽ അധികൃതരും ചേർന്ന് 'നാഷണൽ സെന്റർ ഫോർ മിസ്സിംഗ് ആൻഡ് എക്സ്പ്ലോയിറ്റഡ് ചിൽഡ്രൻ' (NCMEC) എന്ന സംഘടനയുമായി സഹകരിച്ച് പ്രവർത്തിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. 

vachakam
vachakam
vachakam

കൂട്ടായ്മയിലെ ഓരോ അംഗത്തിനും 1,50,000 ഡോളർ വീതം നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യം. 2019-ൽ ജയിലിൽ വെച്ച് മരണപ്പെട്ട എപ്‌സ്റ്റീനെതിരെ ലൈംഗിക കടത്തുമായി ബന്ധപ്പെട്ട കേസുകൾ നിലനിന്നിരുന്നെങ്കിലും, കുട്ടികളുടെ ദൃശ്യങ്ങൾ ശേഖരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്ത കേസിൽ പ്രോസിക്യൂഷൻ നടപടികൾ പൂർത്തിയായിരുന്നില്ല. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam