വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ശ്രമിച്ച കേസിൽ പിടിയിലായ പ്രതി കോൾ തോമസ് അലനെക്കുറിച്ച് (31) നിർണ്ണായക വിവരങ്ങൾ എഫ്.ബി.ഐ. പുറത്തുവിട്ടു.
കാലിഫോർണിയയിലെ ടൊറൻസിൽ നിന്നുള്ള എൻജിനിയറായ ഇയാൾ, ട്രംപ് ഭരണകൂടത്തിലെ മിക്ക ഉന്നത ഉദ്യോഗസ്ഥരെയും വധിക്കാൻ കൃത്യമായ പദ്ധതി തയ്യാറാക്കിയിരുന്നു. എന്നാൽ, തന്റെ ലക്ഷ്യപ്പട്ടികയിൽ നിന്ന് എഫ്.ബി.ഐ. ഡയറക്ടർ കാഷ് പട്ടേലിനെ മാത്രം അലൻ ബോധപൂർവ്വം ഒഴിവാക്കിയിരുന്നു എന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
വെടിവെപ്പ് നടത്തുന്നതിന് പത്ത് മിനിറ്റ് മുമ്പ് അലൻ തന്റെ കുടുംബാംഗങ്ങൾക്ക് അയച്ച മാനിഫെസ്റ്റോയിലാണ് ലക്ഷ്യമിട്ടവരുടെ പട്ടികയുള്ളത്. "ഭരണകൂട ഉദ്യോഗസ്ഥർ, അവരാണ് എന്റെ ലക്ഷ്യങ്ങൾ. ഏറ്റവും ഉയർന്ന റാങ്കിലുള്ളവർ മുതൽ താഴോട്ടുള്ളവർക്ക് മുൻഗണന നൽകുന്നു" എന്ന് ഇയാൾ കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ലിസ്റ്റിൽ പ്രമുഖരുടെ പേരുകൾ ഉണ്ടെങ്കിലും കാഷ് പട്ടേലിന്റെ പേര് മാത്രം ഒഴിവാക്കപ്പെട്ടത് അന്വേഷണ ഉദ്യോഗസ്ഥരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ കാരണം ഇപ്പോഴും അവ്യക്തമാണ്.
ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ക്രൂരതകൾക്കെതിരെയുള്ള പോരാട്ടമായാണ് ഈ ആക്രമണത്തെ പ്രതി വിശേഷിപ്പിച്ചിരിക്കുന്നത്. കൃത്യമായ ആസൂത്രണത്തോടെയാണ് താൻ ഹിൽറ്റൻ ഹോട്ടലിൽ എത്തിയതെന്നും മാനിഫെസ്റ്റോയിൽ പറയുന്നു. ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് പ്രകാരം, രാജ്യത്തെ ഉന്നത ഭരണനേതൃത്വത്തെ തകർക്കുക എന്നതായിരുന്നു അലന്റെ പദ്ധതിയെന്ന് വ്യക്തമാണ്.
ആക്രമണത്തിന് പിന്നിൽ മറ്റാരെങ്കിലും ഉണ്ടോ എന്നും പ്രതിക്ക് അന്താരാഷ്ട്ര തലത്തിൽ ബന്ധങ്ങളുണ്ടോ എന്നും എഫ്.ബി.ഐ. പരിശോധിച്ചു വരികയാണ്. പ്രതിയെ നിലവിൽ കനത്ത സുരക്ഷയിൽ ചോദ്യം ചെയ്തുവരികയാണ്. അമേരിക്കൻ പ്രസിഡന്റിന് നേരെ നടന്ന ഈ നീക്കം രാജ്യത്തെ സുരക്ഷാ ഏജൻസികളെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
