ഷിക്കാഗോ: നാല് പതിറ്റാണ്ടിൽ അധികമായി ചരിത്രപാരമ്പര്യത്തിന്റെ പൊൻതിടമ്പേറ്റി തലയുയർത്തി നിൽക്കുന്ന ഫൊക്കാന എന്ന പ്രസ്ഥാനത്തിന്റെ കൊമ്പൻ 21 -ാം അന്തർദ്ദേശീയ കൺവൻഷന്റെ ആഘോഷത്തിളക്കത്തിനു തിരശ്ശീല വീഴുമ്പോൾ അത് തികച്ചും കരുത്തുറ്റ സംഘാടന പാടവത്തിന്റെയും കൂട്ടായ സംഘടനാ പ്രവർത്തനത്തിന്റെയും അർഹിക്കുന്ന അംഗീകാരമാണെന്ന് ഫൊക്കാന ഇലക്ഷനിൽ കാണാൻ സാധിച്ചത്.
ഡ്രീ ടീമിന് തിളക്കമാർന്ന വിജയത്തിന് ചുക്കാൻ പിടിച്ചവരിൽ ഒരാളായി വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിച്ച് ഫൊക്കാനയുടെ 2024 -26ലെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി ഷിക്കാഗോയിൽ നിന്നുള്ള പ്രവീൺ തോമസ് തന്നെ സപ്പോർട്ട് ചെയ്ത എല്ലാവരോടുമുള്ള നന്ദിയും സ്‌നേഹവും ഈയവസരത്തിൽ അറിയിക്കുന്നു.
എനിക്കു മുമ്പും ഈ സംഘടനയ്ക്ക് നേതൃത്വം നൽകിയ മഹാരഥന്മാരുടെ പ്രവർത്തനങ്ങളിൽ നിന്ന് ആർജ്ജിച്ചെടുത്ത നേതൃപാടവം മുഖമുദ്രയാക്കി അർപ്പണബോധത്തോടും കഠിനാദ്ധ്വാനത്തോടും കൂടി ഒന്നിച്ചു പ്രവർത്തിച്ച സജിമോൻ ആന്റണി നേതൃത്വം നൽകിയ ഡ്രീം ടീം കാഴ്ചവെച്ചത് ഒരു ചരിത്രവിജയമാണ്.
കഴിഞ്ഞകാലങ്ങളിൽ ഈ സംഘടനയോടൊപ്പം ഒരു സാധാരണ പ്രവർത്തകനായും ഒരു സന്തത സഹചാരിയായും ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത് നടത്തി വിജയിപ്പിച്ച പാരമ്പര്യം ഉണ്ട്. പ്രളയകാലത്തും കോവിഡ് കാലത്തും ഫൊക്കാന നേതൃത്വവുമായി കൂടെനിന്നു പ്രവർത്തിച്ചു, ടീം അംഗമായി സംഘാടനപാടവത്തിന്റെ ചൂടും ചൂരും മനസ്സിലാക്കുവാൻ എന്നെ സഹായിച്ച എല്ലാ ഫൊക്കാന പ്രവർത്തകരെയും ഒരിക്കൽക്കൂടി കൃതജ്ഞതയോടെ സ്മരിക്കുന്നു.
പ്രത്യേകിച്ച് ഷിക്കാഗോയിൽ എന്നെ സപ്പോർട്ട് ചെയ്ത നേതാക്കന്മാരായ ജെയ്ബു കുളങ്ങര (മുൻ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്), ഫ്രാൻസിസ് കിഴക്കേക്കുറ്റ് (മുൻ ആർവിപി), സന്തോഷ് നായർ (ആർവിപി) കൂടാതെ ഷിക്കാഗോയിൽ നിന്നുള്ള ലോക്കൽ അസോസിയേഷന്റെ പ്രസിഡന്റുമാരായി സപ്പോർട്ട് ചെയ്ത ജെസ്സി റിൻസി (സിഎംഎ), സുനീന മോൻസി (ഐഎംഎ), സൈമൺ പള്ളിക്കുന്നേൽ (യുഎംഎ), ബിജി എടാട്ട് (കേരളൈറ്റ്), ആന്റോ കവലയ്ക്കൽ (കേരള), മിഡ്വെസ്റ്റിന്റെ റോയി നെടുഞ്ചിറ എന്നിവരോടുള്ള പ്രത്യേക നന്ദി അറിയിക്കുന്നു. ഡ്രീം ടീമിന്റെ അടുത്ത രണ്ട് വർഷത്തേക്കുള്ള എല്ലാ സ്വപ്‌ന പദ്ധതികൾക്കും തുടർന്നും നിങ്ങളുടെ സഹായവും സഹകരണവും ഉണ്ടാകണമെന്ന് അപേക്ഷിച്ചുകൊള്ളുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്