ബഹിരാകാശത്ത് ദീര്‍ഘകാലത്തേക്ക് കുടുങ്ങുമെന്ന സാഹചര്യം പരമാവധി മുതലാക്കാന്‍ തീരുമാനിച്ചിരുന്നെന്ന് സുനിത വില്യംസ്

MARCH 31, 2025, 4:37 PM

വാഷിംഗ്ടണ്‍: ബഹിരാകാശത്തു നിന്ന് ഭൂമിയില്‍ തിരിച്ചെത്തിയതിനു ശേഷമുള്ള ആദ്യ അഭിമുഖത്തില്‍, താനും സഹ ബഹിരാകാശയാത്രികന്‍ ബുച്ച് വില്‍മോറും ദീര്‍ഘകാലത്തേക്ക് ബഹിരാകാശത്ത് കുടുങ്ങിക്കിടക്കുമെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് സാഹചര്യം പരമാവധി പ്രയോജനപ്പെടുത്താന്‍ തീരുമാനിച്ചിരുന്നതായി സുനിത വില്യംസ്.

ബോയിംഗ് സ്റ്റാര്‍ലൈനര്‍ ക്രാഫ്റ്റിലെ ബഹിരാകാശ യാത്രയില്‍, എട്ട് ദിവസത്തെ ദൗത്യത്തിന് ശേഷം നാട്ടിലേക്ക് മടങ്ങേണ്ടിയിരുന്നതാണ്  സുനിത വില്യംസിനും വില്‍മോറും. എന്നാല്‍ പേടകത്തില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അനിശ്ചിത കാലത്തേക്ക് സുനിതയും വില്‍മോറും അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തില്‍ കുടുങ്ങുകയായിരുന്നു.

ഇലോണ്‍ മസ്‌കിന്റെ സ്പേസ് എക്സ്, ഡ്രാഗണ്‍ കാപ്സ്യൂള്‍ അയച്ച് മാര്‍ച്ച് 19 ന് ഇരുവരെയും ഭൂമിയില്‍ തിരിച്ചെത്തിക്കുകയായിരുന്നു. 

vachakam
vachakam
vachakam

''വിധി ഇതായിരുന്നെങ്കില്‍, നമ്മുടെ ബഹിരാകാശ പേടകം ഇവിടെ എടുക്കുന്ന തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ വീട്ടിലേക്ക് പോകുകയും ഫെബ്രുവരി വരെ ഞങ്ങള്‍ അവിടെ തുടരുകയും ചെയ്യുകയാണെങ്കില്‍, നമുക്ക് അത് പരമാവധി പ്രയോജനപ്പെടുത്താമെന്ന് ഞാന്‍ കരുതി.' ഐഎസ്എസില്‍ ദീര്‍ഘനേരം കുടുങ്ങിക്കിടക്കുന്നതിനെക്കുറിച്ചുള്ള അവരുടെ ആദ്യ പ്രതികരണം എന്തായിരുന്നുവെന്ന് ചോദിച്ചപ്പോള്‍, വില്യംസ്  പറഞ്ഞു.

ഹ്രസ്വകാലത്തേക്കാണ് തങ്ങളുടെ ദൗത്യം ഉദ്ദേശിച്ചിരുന്നതെങ്കിലും, ആവശ്യമെങ്കില്‍ ബഹിരാകാശത്ത് കൂടുതല്‍ സമയം ചെലവഴിക്കാന്‍ അവര്‍ പദ്ധതിയിടുകയും പരിശീലനം നേടുകയും ചെയ്തിരുന്നുവെന്ന് സുനിത വില്യംസും ബുച്ച് വില്‍മോറും പറഞ്ഞു.

''ഞങ്ങള്‍ അതില്‍ നേരിട്ട് പങ്കെടുക്കുകയും ഞങ്ങള്‍ക്ക് നല്‍കിയ ജോലികള്‍ ചെയ്യുകയും ചെയ്തു. ബഹിരാകാശത്ത് ജീവിക്കാന്‍ ഇഷ്ടപ്പെടുന്നതിനാല്‍ ഉള്ളിന്റെ ഉള്ളില്‍ എനിക്ക് അല്‍പ്പം ആവേശമുണ്ടായിരുന്നു. ഞാന്‍ അവസാനമായി അവിടെ പോയതിനുശേഷം ബഹിരാകാശ നിലയം എങ്ങനെ മാറിയെന്ന് കാണാന്‍ കൗതുകമുമ്ടായി,'' സുനിത പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam