ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മനുഷ്യബുദ്ധിയെ മറികടക്കുകയും സ്വയം മെച്ചപ്പെടുത്താൻ തുടങ്ങുകയും ചെയ്യുന്ന 'സിംഗുലാരിറ്റി' (Singularity) എന്ന പ്രതിഭാസത്തിന് 2026 സാക്ഷ്യം വഹിക്കുമെന്ന് ടെസ്‌ല മേധാവി ഇലോൺ മസ്ക് പ്രവചിച്ചിരുന്നു. ഈ വർഷം വെറും മൂന്ന് മാസം പിന്നിടുമ്പോൾ മസ്കിന്റെ പ്രവചനം ശരിവെക്കുന്ന ആദ്യ സൂചനകൾ പുറത്തുവരികയാണ്. ഓപ്പൺ എഐയുടെ ആദ്യകാല അംഗവും ടെസ്‌ലയിലെ മുൻ എഐ ഡയറക്ടറുമായ ആൻഡ്രേ കാർപാതി അവതരിപ്പിച്ച 'ഓട്ടോറിസർച്ച്' (Autoresearch) എന്ന പരീക്ഷണ പദ്ധതിയാണ് ഇപ്പോൾ ആഗോളതലത്തിൽ ചർച്ചയാകുന്നത്.
മനുഷ്യരുടെ സഹായമില്ലാതെ തന്നെ എഐ സിസ്റ്റങ്ങൾക്ക് മറ്റ് എഐ മോഡലുകളെ മെച്ചപ്പെടുത്താൻ കഴിയുമെന്ന് കാർപാതി ഈ പ്രോജക്റ്റിലൂടെ തെളിയിക്കുന്നു. സാധാരണയായി ഗവേഷകർ മാസങ്ങളെടുത്ത് ചെയ്യുന്ന കോഡിംഗും പരീക്ഷണങ്ങളും ഈ എഐ ഏജന്റ് സ്വയം ഏറ്റെടുക്കുന്നു.
സ്വന്തം കോഡിൽ മാറ്റങ്ങൾ വരുത്താനും അത് പരീക്ഷിക്കാനും മികച്ച ഫലം നൽകുന്ന പതിപ്പുകൾ നിലനിർത്താനും ഈ സിസ്റ്റത്തിന് സാധിക്കും. ഏകദേശം 650-ഓളം പരീക്ഷണങ്ങൾ സ്വയം നടത്തി ഒരു എഐ മോഡലിനെ മെച്ചപ്പെടുത്താൻ ഈ സാങ്കേതികവിദ്യയ്ക്ക് കഴിഞ്ഞു എന്നത് ശാസ്ത്രലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്.
എന്താണ് സിംഗുലാരിറ്റി?
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മനുഷ്യന്റെ ഇടപെടലില്ലാതെ അതിവേഗം സ്വയം വികസിക്കാൻ തുടങ്ങുന്ന ഘട്ടത്തെയാണ് 'സിംഗുലാരിറ്റി' എന്ന് വിളിക്കുന്നത്. യന്ത്രങ്ങൾ തങ്ങളെക്കാൾ മികച്ച പതിപ്പുകളെ സ്വയം രൂപകൽപ്പന ചെയ്യാൻ തുടങ്ങുന്നതോടെ സാങ്കേതിക വിദ്യയിലെ പുരോഗതി മനുഷ്യന് സങ്കൽപ്പിക്കാൻ കഴിയുന്നതിലും വേഗത്തിലാകും. ഇതിനെയാണ് സാങ്കേതിക ലോകത്തെ 'ഇവന്റ് ഹൊറൈസൺ' (Event Horizon) എന്ന് വിശേഷിപ്പിക്കുന്നത്.
2026 അവസാനത്തോടെ എഐ ഏതൊരു വ്യക്തിയുടെയും ബുദ്ധിശക്തിയെ മറികടക്കുമെന്നും 2030-ഓടെ മനുഷ്യരാശിയുടെ ആകെ ബുദ്ധിശക്തിയേക്കാൾ ഉയരത്തിലെത്തുമെന്നുമാണ് ഇലോൺ മസ്കിന്റെ നിരീക്ഷണം.
ഇത്തരത്തിൽ സൂപ്പർ ഇൻ്റലിജൻസ് യാഥാർത്ഥ്യമാകുന്നതോടെ മനുഷ്യർക്ക് പരമ്പരാഗതമായ ജോലികൾ ചെയ്യേണ്ടി വരില്ലെന്നും എല്ലാവർക്കും ഉയർന്ന വരുമാനം ഉറപ്പാക്കുന്ന 'യൂണിവേഴ്സൽ ഹൈ ഇൻകം' എന്ന അവസ്ഥയിലേക്ക് ലോകം മാറുമെന്നും അദ്ദേഹം വിശ്വസിക്കുന്നു. ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാനും ഈ മാറ്റത്തിന്റെ തുടക്കം കുറിച്ചതായി നേരത്തെ സൂചിപ്പിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
