ചരിത്രത്തിൽ ആദ്യമായി കോപ്പ അമേരിക്ക സെമിഫൈനലിൽ പ്രവേശിച്ചു കാനഡ. ക്വാർട്ടർ ഫൈനലിൽ മികച്ച ഫോമിലുള്ള വെനസ്വേലയെ പെനാൽട്ടി ഷൂട്ട് ഔട്ടിലാണ് കാനഡ മറികടന്നത്.
സെമിയിൽ അർജന്റീന ആണ് കാനഡയുടെ എതിരാളികൾ. വെനസ്വേല ആധിപത്യം കാണിക്കുമെന്ന് കരുതിയ മത്സരത്തിൽ കാനഡയുടെ മികവാണ് കാണാനായത്. 13-ാമത്തെ മിനിറ്റിൽ ജേക്കബ് ഷാഫൽബർഗിലൂടെ അവർ മത്സരത്തിൽ മുന്നിലെത്തി. തുടർന്ന് സമനിലക്കായി വെനസ്വേല ശ്രമിക്കുന്നതാണ് കണ്ടത്.
64-ാമത്തെ മിനിറ്റിൽ മൈതാനത്തിന്റെ മധ്യഭാഗത്ത് നിന്നു മികച്ച ചിപ്പ് ചെയ്തു കയറി നിന്ന കനേഡിയൻ ഗോൾ കീപ്പറെ മറികടന്ന സോളോമൻ റോണ്ടോൻ വെനസ്വേലക്ക് സമനില സമ്മാനിച്ചു. ഉഗ്രൻ ഗോളായിരുന്നു ഇത്. തുടർന്ന് ഗോൾ കണ്ടത്താൻ ഇരു ടീമിനും കഴിയാതിരുന്നതോടെ പെനാൽട്ടി ഷൂട്ട് ഔട്ടിലേക്ക് നീണ്ടു. വെനസ്വേലയുടെ രണ്ടാം പെനാൽട്ടിയും തടഞ്ഞ് കനേഡിയൻ ഗോൾ കീപ്പർ നൽകിയ മുൻതൂക്കം അതേ പെനാൽട്ടികൾ തടഞ്ഞു വെനസ്വേലൻ കീപ്പർ ഇല്ലാതാക്കി. തുടർന്ന് 5 പെനാൽട്ടികൾക്ക് ശേഷം സഡൻ ഡത്തിൽ വിൽക്കർ ഏഞ്ചലിന്റെ പെനാൽട്ടി തടഞ്ഞ മാക്‌സിം ഒരിക്കൽ കൂടി കാനഡക്ക് മുൻതൂക്കം നൽകി. തുടർന്ന് പെനാൽട്ടി എടുത്ത ഇസ്മായിൽ കോനെ പെനാൽട്ടി ലക്ഷ്യം കണ്ടു ജെസി മാർഷിന്റെ ടീമിന് ചരിത്രജയം സമ്മാനിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്