പ്രശസ്ത ഹോളിവുഡ് താരം തിമോത്തി ഷാലമെറ്റിന്റെ പുതിയ ചിത്രം 'മാർട്ടി സുപ്രീം' മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും താരത്തിന് ഓസ്കാർ പുരസ്കാരം ലഭിക്കാനുള്ള സാധ്യത മങ്ങുന്നു. ബാലെ, ഓപ്പറ തുടങ്ങിയ പരമ്പരാഗത കലാരൂപങ്ങളെക്കുറിച്ച് താരം നടത്തിയ വിവാദ പരാമർശമാണ് അക്കാദമി അംഗങ്ങൾക്കിടയിൽ അമർഷത്തിന് കാരണമായിരിക്കുന്നത്. പുരസ്കാര നിർണ്ണയ സമിതിയിലെ ഒരു അംഗം നൽകുന്ന സൂചനകൾ പ്രകാരം, തിമോത്തിയുടെ പ്രസ്താവന പല വോട്ടർമാരെയും നിരാശപ്പെടുത്തിയിരിക്കുകയാണ്.
ഒരു ചർച്ചയ്ക്കിടെ സിനിമാ വ്യവസായത്തിന്റെ ഭാവിക്കുറിച്ച് സംസാരിക്കവേയാണ് തിമോത്തി വിവാദ പ്രസ്താവന നടത്തിയത്. "ആർക്കും താൽപ്പര്യമില്ലാത്ത ബാലെ, ഓപ്പറ തുടങ്ങിയ കലാരൂപങ്ങളെ വെറുതെ സംരക്ഷിച്ചു നിർത്താൻ എനിക്ക് താൽപ്പര്യമില്ല" എന്നായിരുന്നു താരത്തിന്റെ വാക്കുകൾ.
പിന്നീട് തമാശരൂപേണ ഇത് തിരുത്താൻ ശ്രമിച്ചെങ്കിലും, കലാകാരന്മാരെ ആകെ പരിഹസിക്കുന്ന രീതിയിലാണ് ഇത് വ്യാഖ്യാനിക്കപ്പെട്ടത്. വോട്ടെടുപ്പ് നടക്കാനിരിക്കെ ഇത്തരം അനാവശ്യ വിവാദങ്ങൾ താരത്തിന്റെ പ്രതിച്ഛായയെ ബാധിച്ചിട്ടുണ്ട്.
കൂടാതെ, പ്രമുഖ മോഡലായ കൈലി ജെന്നറുമായുള്ള തിമോത്തിയുടെ പ്രണയബന്ധവും ഓസ്കാർ വോട്ടർമാരുടെ കാഴ്ചപ്പാടിൽ മാറ്റമുണ്ടാക്കിയതായി റിപ്പോർട്ടുകൾ പറയുന്നു. അക്കാദമി അവാർഡ് പോലൊരു വേദിയെ ഗൗരവമായി കാണുന്നവർക്ക് താരത്തിന്റെ വ്യക്തിജീവിതത്തിലെ ഇത്തരം മാറ്റങ്ങൾ അത്ര സ്വീകാര്യമായിട്ടില്ലെന്നാണ് സൂചന.
കലയോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയെ ചോദ്യം ചെയ്യുന്ന രീതിയിലാണ് ഇപ്പോൾ ചർച്ചകൾ നടക്കുന്നത്. വരാനിരിക്കുന്ന ഓസ്കാർ നിശയിൽ തിമോത്തിയുടെ വിധി എന്താകുമെന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
