മുംബൈ:സൽമാൻ ഖാൻ നായകനായി എത്തുന്ന പുതിയ യുദ്ധചിത്രത്തിന്റെ പേരിൽ മാറ്റം വരുത്തിയതായി റിപ്പോർട്ട്. ആദ്യം ബാറ്റിൽ ഓഫ് ഗാൽവാൻ എന്ന പേരിൽ പ്രഖ്യാപിച്ചിരുന്ന ചിത്രം ഇനി ‘മാതൃഭൂമി’ എന്ന പേരിലാകും പുറത്തിറങ്ങുക. സംവിധായകൻ അപൂർവ്വ ലാഖിയ തന്നെയാണ് ഈ തീരുമാനത്തിന് പിന്നിലെ കാരണം വിശദീകരിച്ചത്.
2020-ൽ ലഡാക്കിലെ ഗാൽവാൻ താഴ്വരയിൽ ഇന്ത്യയും ചൈനയും തമ്മിൽ ഉണ്ടായ സൈനിക സംഘർഷത്തെ അടിസ്ഥാനമാക്കിയായിരുന്നു ആദ്യം സിനിമ ആസൂത്രണം ചെയ്തത്. എന്നാൽ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിൽ കഥയുടെ വ്യാപ്തി യുദ്ധത്തിൽ മാത്രം ഒതുങ്ങുന്നില്ലെന്ന തിരിച്ചറിവ് ടീമിന് ലഭിച്ചതായി സംവിധായകൻ പറഞ്ഞു. സൈനികരുടെ ത്യാഗം, മാനവികത, രാജ്യത്തോടുള്ള ആത്മബന്ധം തുടങ്ങിയവയാണ് സിനിമയുടെ പ്രധാന പ്രമേയമാകുന്നതെന്നും അതുകൊണ്ടാണ് ‘മാതൃഭൂമി’ എന്ന പേര് കൂടുതൽ അനുയോജ്യമെന്ന് തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചിത്രത്തിൽ ചിത്രാംഗദ സിംഗ്, അഭിലാഷ് ചൗധരി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ഏപ്രിൽ 17-ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, മുമ്പ് പുറത്തിറങ്ങിയ ടീസറിന് മിശ്ര പ്രതികരണമാണ് ലഭിച്ചത്. പ്രത്യേകിച്ച് സൽമാൻ ഖാന്റെ ഡയലോഗ് അവതരണത്തെയും അഭിനയ ശൈലിയെയും കുറിച്ചുള്ള വിമർശനങ്ങളും സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. ചില രംഗങ്ങൾ ട്രോളുകൾക്കും കാരണമായി.
എന്നാൽ ലഡാക്കിലെ കഠിന കാലാവസ്ഥയിൽ നടക്കുന്ന ചിത്രീകരണം അഭിനേതാക്കൾക്ക് വലിയ വെല്ലുവിളിയാണെന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ട്. കഥാപാത്രത്തിനായി സൽമാൻ ഖാൻ പ്രത്യേക പരിശീലനം നടത്തിവരുന്നതായും വിവരങ്ങൾ ഉണ്ട്. ചിത്രത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ഇപ്പോൾ ആരാധകർ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
