ഹിന്ദി അറിയാത്തത് തമിഴ്‌നാടിന് വൈകല്യമെന്ന് ശ്രീധര്‍ വെമ്പു; ജീവനക്കാരെ ഹിന്ദി പഠിപ്പിച്ചാല്‍ മതിയെന്ന് ഡിഎംകെ

FEBRUARY 26, 2025, 9:12 AM

ചെന്നൈ: ഭാഷാ വിവാദം കത്തിനില്‍ക്കെ ഹിന്ദി ഭാഷയ്ക്കു വേണ്ടി സംസാരിച്ച് ഐടി സ്ഥാപനമായ സോഹോയുടെ സ്ഥാപകനും സംരംഭകനുമായ ശ്രീധര്‍ വെമ്പു. ഹിന്ദി അറിയാത്തത് പലപ്പോഴും തമിഴ്‌നാടിനെ സംബന്ധിച്ച് വലിയൊരു വൈകല്യമാണെന്ന് വെമ്പു പറഞ്ഞു. ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിലെ ആളുകളുമായാണ് തങ്ങളുടെ എന്‍ജിനീയര്‍മാര്‍ സംസാരിക്കുന്നതെന്നും ഭാഷ അറിയാത്തത് പലപ്പോഴും തടസമാണെന്നും അദ്ദേഹം പറഞ്ഞു.  

'ഇന്ത്യയില്‍ സോഹോ അതിവേഗം വളരുന്നതിനാല്‍, തമിഴ്നാട്ടിലെ ഗ്രാമീണ എഞ്ചിനീയര്‍മാര്‍ മുംബൈയിലെയും ഡെല്‍ഹിയിലെയും ഉപഭോക്താക്കളുമായി അടുത്ത് പ്രവര്‍ത്തിക്കുന്നു. ഞങ്ങളുടെ ബിസിനസ്സിന്റെ ഭൂരിഭാഗവും ഈ നഗരങ്ങളില്‍ നിന്നും ഗുജറാത്തില്‍ നിന്നുമാണ്. തമിഴ്നാട്ടിലെ ഗ്രാമീണ ജോലികള്‍, ആ ഉപഭോക്താക്കള്‍ക്ക് നല്ല സേവനം നല്‍കുന്നതിനെ ആശ്രയിച്ചിരിക്കുന്നു. അതിനാല്‍ ഹിന്ദി പഠിക്കുന്നത് ബുദ്ധിപരമായ കാര്യമാണ്,' വെമ്പു പറഞ്ഞു. 

കഴിഞ്ഞ 5 വര്‍ഷമായി താന്‍ ഹിന്ദി വായിക്കാന്‍ പഠിച്ചു കൊണ്ടിരിക്കുകയാണെന്നും സംസാരിക്കുന്നതിന്റെ 20% ഇപ്പോള്‍ മനസ്സിലാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

ഇന്ത്യ അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയാണെന്നും തമിഴ്നാട്ടിലെ എഞ്ചിനീയര്‍മാരും സംരംഭകരും ഹിന്ദി പഠിക്കാന്‍ മിടുക്കരായിരിക്കുമെന്നും വെമ്പു പറഞ്ഞു. 'രാഷ്ട്രീയം അവഗണിക്കൂ, നമുക്ക് ഭാഷ പഠിക്കാം!' അദ്ദേഹം ആഹ്വാനം ചെയ്തു. 

ശ്രീധര്‍ വെമ്പുവിന്റെ ആഹ്വാനത്തെ തള്ളി ഡിഎംകെ വക്താവ് ശരവണന്‍ അണ്ണാദുരൈ രംഗത്തെത്തി. സംസ്ഥാനത്തെ വിദ്യാര്‍ത്ഥികള്‍ ബിസിനസ് ആവശ്യങ്ങള്‍ക്കായി ഭാഷയ്ക്ക് മുന്‍ഗണന നല്‍കേണ്ടത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദ്യം ചെയ്തു. ആവശ്യമുണ്ടെങ്കില്‍ വെമ്പു സ്വന്തം ജീവനക്കാരെ ഹിന്ദി പഠിപ്പിക്കട്ടെയെന്നും തമിഴ്‌നാട്ടിലെ വിദ്യാര്‍ത്ഥികള്‍ എന്തിന് ഹിന്ദി പഠിക്കണമെന്നും അണ്ണാദുരൈ ചോദിച്ചു. 

''നിങ്ങളുടെ ബിസിനസ്സിന് ആവശ്യമുണ്ടെങ്കില്‍ നിങ്ങളുടെ സ്റ്റാഫിനെ ഹിന്ദി പഠിപ്പിക്കുക. നിങ്ങളുടെ ബിസിനസ്സിന് ആവശ്യമായതിനാല്‍ തമിഴ്നാട്ടിലെ വിദ്യാര്‍ത്ഥികള്‍ എന്തിന് ഹിന്ദി പഠിക്കണം? അവിടെയുള്ള സ്‌കൂള്‍ കുട്ടികള്‍ക്ക് ഇംഗ്ലീഷിനെക്കുറിച്ചുള്ള പ്രാഥമിക പരിജ്ഞാനം ഉറപ്പാക്കാന്‍ നിങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കാം, അത് പ്രശ്‌നം പരിഹരിക്കും,' അണ്ണാദുരൈ എഴുതി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam
vachakam