വഖഫ് ബില്ലിനുള്ള പിന്തുണ: 2 ജെഡി(യു) നേതാക്കള്‍ പ്രതിഷേധിച്ച് രാജിവെച്ചു

APRIL 3, 2025, 11:54 AM

പട്‌ന: വഖഫ് (ഭേദഗതി)ബില്ലിനെ പിന്തുണയ്ക്കുന്നതില്‍ പ്രതിഷേധിച്ച് എന്‍ഡിഎ സഖ്യകക്ഷിയായ ജനതാദള്‍ (യുണൈറ്റഡ്) ന്റെ രണ്ട് മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. ലോക്‌സഭയില്‍ ബില്‍ അവതരിപ്പിച്ചപ്പോള്‍ ജെഡി(യു) ബില്ലിനെ അനുകൂലിക്കുകയും പാസാക്കാന്‍ വോട്ട് ചെയ്യുകയും ചെയ്തിരുന്നു. 

മുഹമ്മദ് ഖാസിം അന്‍സാരി, മുഹമ്മദ് നവാസ് മാലിക് എന്നീ നേതാക്കളാണ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് എഴുതിയ വെവ്വേറെ കത്തുകളില്‍ രാജി പ്രഖ്യാപിച്ചത്. പാര്‍ട്ടി മതേതരമാണെന്ന് വിശ്വസിച്ചിരുന്ന മുസ്ലീങ്ങളുടെ വിശ്വാസം തകര്‍ന്നെന്ന് നേതാക്കള്‍ പറഞ്ഞു.

'എന്റെ ജീവിതത്തിലെ നിരവധി വര്‍ഷങ്ങള്‍ പാര്‍ട്ടിക്ക് നല്‍കിയതില്‍ ഞാന്‍ നിരാശനാണ്. ഞങ്ങളെപ്പോലുള്ള ദശലക്ഷക്കണക്കിന് ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്ക് നിങ്ങള്‍ പൂര്‍ണ്ണമായും മതേതര പ്രത്യയശാസ്ത്രത്തിന്റെ പതാക വാഹകരാണെന്ന് അചഞ്ചലമായ വിശ്വാസം ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ വിശ്വാസം തകര്‍ന്നിരിക്കുന്നു,' അന്‍സാരി തന്റെ രാജി കത്തില്‍ പറഞ്ഞു. വഖഫ് ബില്‍ ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്ക് എതിരാണെന്നും ഒരു സാഹചര്യത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും മുഹമ്മദ് ഖാസിം അന്‍സാരി പറഞ്ഞു.

vachakam
vachakam
vachakam

'വഖഫ് ഭേദഗതി ബില്ലില്‍ ജെഡി(യു) സ്വീകരിച്ച നിലപാട് സമര്‍പ്പിതരായ ഇന്ത്യന്‍ മുസ്ലീങ്ങളെയും ഞങ്ങളെപ്പോലുള്ള പാര്‍ട്ടി പ്രവര്‍ത്തകരെയും ആഴത്തില്‍ വേദനിപ്പിച്ചു. ലാലന്‍ സിംഗ് ലോക്സഭയില്‍ സംസാരിച്ചതും ഈ ബില്ലിനെ പിന്തുണച്ചതും ഞങ്ങളെ നിരാശരാക്കി.' നിതീഷ് കുമാറിന് അയച്ച രാജിക്കത്തില്‍ മുഹമ്മദ് നവാസ് മാലിക് എഴുതി. 

കേന്ദ്രമന്ത്രിയും ജെഡി(യു) നേതാവുമായ രാജീവ് രഞ്ജന്‍ സിംഗ് ലോക്സഭയില്‍ ബില്ലിനെ പിന്തുണച്ചിരുന്നു. സുതാര്യത കൊണ്ടുവരാനും മുസ്ലീം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ക്ഷേമം ഉറപ്പാക്കാനുമാണ് ബില്‍ ഉദ്ദേശിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ബില്ലിനെ 'മുസ്ലീം വിരുദ്ധം' ആയി ചിത്രീകരിക്കാന്‍ ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വഖഫ് സ്വത്തുക്കളുടെ നടത്തിപ്പ് മെച്ചപ്പെടുത്തുന്നതിനും അവയുടെ വരുമാനം മുസ്ലീങ്ങളുടെ ക്ഷേമത്തിനായി ശരിയായി ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമാണ് ബില്‍ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam
vachakam