മലപ്പുറം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരേ വീണ്ടും ഇടത് എംഎല്‍എ പി വി അൻവർ രംഗത്ത്.
പോലീസിന്റെ വയർലെസ് മെസേജടക്കം ചോർത്തിയയാള്‍ക്കെതിരേ നിയമനടപടിയുമായി പോയപ്പോള്‍ അതിന് തടയിട്ടവനാണ് ശശിയും അജിത് കുമാറും.
കോടികള്‍ വാങ്ങിയിട്ടുതന്നെയാണ് തടയിട്ടത്. അതില്‍ ശശിക്ക് എന്തെങ്കിലും കിട്ടിയോയെന്ന് എനിക്കറിയില്ലെന്നും അൻവർ പറയുന്നു.
'പാർട്ടിയെ പ്രതിസന്ധിയിലെത്തിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്വം പൊളിറ്റിക്കല്‍ സെക്രട്ടറിക്കാണ്. അദ്ദേഹത്തിന്റെ അപ്രമാദിത്വവും കാഴ്ചപ്പാടുകളും കണക്കിലാക്കിയാണ് പാർട്ടി ഈയൊരു പൊസിഷനിലിരുത്തിയത്. അങ്ങനെയുള്ള ഒരാള്‍ക്ക് ഇങ്ങനെ വീഴ്ചകള്‍ പറ്റുമോ.
അവിടെയാണ് അദ്ദേഹത്തിന് വേറെ അജണ്ടയുണ്ടോ എന്നാലോചിക്കണെമെന്ന് ഞാൻ പറയുന്നത്. അങ്ങനെ സിഎമ്മും പൊതുസമൂഹവും പാർട്ടിയും ജനങ്ങളുമായുള്ള ബന്ധത്തിന്റെ മറയായിട്ടാണ് പി ശശി നിന്നിട്ടുള്ളത്. അല്ലെങ്കില്‍ ഇങ്ങനെയൊക്കെ സംഭവിക്കുമോ. താഴേക്കിടയില്‍ നിന്ന് വിവരം കിട്ടില്ലേ പാർട്ടിക്ക്, സിഎമ്മിന് അതുണ്ടായിട്ടില്ല' -അൻവർ പറഞ്ഞു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്