ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം പുനസ്ഥാപിക്കാന്‍ ധാരണ. ജി-7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കാനഡ പ്രധാനന്ത്രി മാര്‍ക്ക് കാര്‍ണിയും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് ഇതുസസംബന്ധിച്ച തീരുമാനം ഉണ്ടായത്. ഇന്ത്യയും കാനഡയും പുതിയ ഹൈക്കമ്മീഷണര്‍മാരെ നിയമിക്കും.
ഇരുരാജ്യങ്ങളിലെയും പൗരന്മാര്‍ക്കും ബിസിനസ്സുകള്‍ക്കും നയതന്ത്ര സേവനങ്ങള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. ജി-7 ഉച്ചകോടിയില്‍ നരേന്ദ്ര മോദിയും മാര്‍ക്ക് കാര്‍ണിയും ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തി. പരസ്പര ബഹുമാനം, പരമാധികാരത്തോടുള്ള പ്രതിബദ്ധത എന്നിവയില്‍ അധിഷ്ഠിതമായിരിക്കും കാനഡ-ഇന്ത്യ ബന്ധമെന്ന് ചര്‍ച്ചകള്‍ക്ക് പിന്നാലെ കനേഡിയന്‍ പ്രധാനമന്ത്രി പറഞ്ഞു.
കനേഡിയന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ സാമ്പത്തിക സഹകരണം, വ്യാപാരം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ധാരണയായതായി വ്യക്തമാക്കി. പൗരന്മാര്‍ക്കും ബിസിനസ്സുകള്‍ക്കും സാധാരണ സേവനങ്ങള്‍ നല്‍കുന്നതിന് പുതിയ ഹൈക്കമ്മീഷണര്‍മാരെ നിയമിക്കാന്‍ നേതാക്കള്‍ സമ്മതിച്ചു. പ്രസ്താവനയില്‍ പറയുന്നു. സാമ്പത്തിക വികസനം, ഊര്‍ജ്ജം, ഭക്ഷ്യസുരക്ഷ തുടങ്ങിയ വിഷയങ്ങളിലും ചര്‍ച്ചകള്‍ നടന്നു.
ജനാധിപത്യം, സ്വാതന്ത്ര്യം, നിയമവാഴ്ച തുടങ്ങിയ കാര്യങ്ങളില്‍ ഉറച്ച വിശ്വസിച്ചുകൊണ്ട് ഇന്ത്യയും കാനഡയും ഏറെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും കൂടിക്കാഴ്ച മികച്ചതായിരുന്നുവെന്നും പ്രധാനമന്ത്രി മോദി എക്സില്‍ കുറിച്ചു. ഒരു ദശാബ്ദത്തിന് ശേഷമാണ് മോദി കാനഡയിലെത്തുന്നത്. ഇന്ത്യയും കാനഡയും തമ്മിലുള്ള സൗഹൃദം ശക്തമായി തുടരുമെന്നും വ്യാപാരം, ഊര്‍ജം, ബഹിരാകാശം, ധാതുസമ്പത്ത് തുടങ്ങിയ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ സഹകരണം തുടരുമെന്നും മോദി വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷമാണ് ഇരു രാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയത്. ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന മുന്‍ കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പരാമര്‍ശങ്ങളെ തുടര്‍ന്നായിരുന്നു ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. നയതന്ത്ര അകല്‍ച്ച തുടരുന്നതിനിടെയാണ് ഇരുരാജ്യങ്ങളിലെയും പ്രധാനമന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തിയതും ബന്ധം പുനസ്ഥാപിക്കാന്‍ തീരുമാനിച്ചതും.
2023 ഒക്ടോബറിലാണ് ഇന്ത്യ ആറ് കനേഡിയന്‍ നയതന്ത്രജ്ഞരെ പിന്‍വലിച്ചത്. കാനഡയിലെ ഹൈക്കമ്മീഷണര്‍ സഞ്ജയ് വര്‍മ്മയെയും മറ്റ് ഉദ്യോഗസ്ഥരെയും തിരിച്ചുവിളിക്കുകയായിരുന്നു. നിജ്ജാറിന്റെ മരണത്തെക്കുറിച്ച് കാനഡ നടത്തിയ അന്വേഷണവുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയായിരുന്നു ഇത്. ആരോപണങ്ങളെ ഇന്ത്യ ശക്തമായി എതിര്‍ത്തിരുന്നു. ഇതേത്തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം മോശമാവുകയും ചെയ്തു.
അതേസമയം ജി-7 രാജ്യങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും കാനഡ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. അതിര്‍ത്തി കടന്നുള്ള കുറ്റകൃത്യങ്ങള്‍, സുരക്ഷാ പ്രശ്നങ്ങള്‍, അന്താരാഷ്ട്ര നിയമങ്ങള്‍ എന്നിവയില്‍ ശ്രദ്ധ വേണം. സാങ്കേതികവിദ്യ, ഭക്ഷ്യസുരക്ഷ, ധാതുക്കള്‍ തുടങ്ങിയ മേഖലകളിലെ സഹകരണ സാധ്യതകളും നേതാക്കള്‍ ചര്‍ച്ച ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്