മുംബൈ: ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും വ്യാപാര സംഘര്‍ഷങ്ങളും ആഗോളതലത്തില്‍ അപകടസാധ്യതകള്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ സ്ഥിരതയോടെ നിലനില്‍ക്കുന്നെന്ന് റിസര്‍വ് ബാങ്ക് (ആര്‍ബിഐ). സമ്പദ് വ്യവസ്ഥയുടെ പ്രധാന മേഖലകള്‍ ചലനാത്മകത നിലനിര്‍ത്തുന്നുണ്ടെന്നും ആര്‍ബിഐ പ്രതിമാസ ബുള്ളറ്റിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഇതിനകം ദുര്‍ബലമായ ആഗോള വളര്‍ച്ചയ്ക്ക് ഒരു പ്രധാന അപകടസാധ്യതയാണെന്ന് കേന്ദ്ര ബാങ്ക് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. നീണ്ടുനില്‍ക്കുന്ന വ്യാപാര നയ അനിശ്ചിതത്വങ്ങളും സംരക്ഷണവാദവും ആഗോള സമ്പദ്‌വ്യവസ്ഥയില്‍ ശാശ്വതമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും സാമ്പത്തിക സ്ഥിതി വിവര റിപ്പോര്‍ട്ടില്‍റിസര്‍വ് ബാങ്ക് പറയുന്നു.
റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റ് കുറച്ച് 5.5% ആക്കാനുള്ള ധന നയ സമിതിയുടെ തീരുമാനം സ്വകാര്യ ഉപഭോഗത്തെയും നിക്ഷേപത്തെയും ഉത്തേജിപ്പിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. മേയ് മാസത്തില്‍ ഇവേ ബില്ലുകള്‍, ചരക്ക് സേവന നികുതി വരുമാനം, ടോള്‍ പിരിവുകള്‍, ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ തുടങ്ങിയ മേഖലകളില്‍ മികച്ച വളര്‍ച്ച പ്രകടമായി.
2025 ഏപ്രിലില്‍ ഇന്ത്യയിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) 8.8 ബില്യണ്‍ ഡോളറായി ഉയര്‍ന്നെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി. 2025 മാര്‍ച്ചില്‍ 5.9 ബില്യണ്‍ ഡോളറും 2024 ഏപ്രിലില്‍ 7.2 ബില്യണ്‍ ഡോളറും ആയിരുന്നു എഫ്ഡിഐ ഒഴുക്ക്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്