2026 ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ നാമനിര്‍ദേശം ചെയ്തത് പാകിസ്ഥാനാണ്. അതിന് കാരണവും അവര്‍ വ്യക്തമാക്കുന്നുണ്ട്. ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തില്‍ അദ്ദേഹം നടത്തിയ നയതന്ത്ര ഇടപെടലും നിര്‍ണായക നേതൃത്വവും തന്നെയാണ് അവര്‍ ചൂണ്ടിക്കാണിക്കുന്ന കാരണം. ഡൊണള്‍ഡ് ട്രംപും പാകിസ്ഥാന്‍ സൈനിക മേധാവി അസിം മുനീറുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് പാക് സര്‍ക്കാരിന്റെ പ്രഖ്യാപനം വന്നത്.
'ഇക്കഴിഞ്ഞ ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ ഇടപെടലിന്റെ അംഗീകാരമായി 2026 ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് പ്രസിഡന്റ് ഡൊണാള്‍ഡ് ജെ. ട്രംപിനെ ഔദ്യോഗികമായി ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നു.'- പാകിസ്ഥാന്‍ സര്‍ക്കാര്‍ എക്സില്‍ കുറിച്ചത് ഇങ്ങനെയാണ്.
മാത്രമല്ല കൂടിക്കാഴ്ചയ്ക്ക് പിന്നാലെ വ്യാപാര പ്രതിരോധ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്താന്‍ പാകിസ്ഥാനും അമേരിക്കയും ധാരണയായെന്നുള്ള റിപ്പോര്‍ട്ടും പുറത്ത് വന്നിരുന്നു. പാകിസ്ഥാന്റെ വ്യോമമേഖലയില്‍ യുഎസ് വിമാനങ്ങള്‍ക്ക് പ്രവേശന സ്വാതന്ത്ര്യം, പാക് വ്യോമതാവളങ്ങളും മറ്റ് പശ്ചാത്തല സൗകര്യങ്ങളും ഉപയോഗിക്കുന്നതിന് അനുമതി തുടങ്ങിയവ ചര്‍ച്ച ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന് സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് പാക് സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തത്.
ഇന്ത്യ-പാക് സംഘര്‍ഷത്തിലെ ഇടപെടല്‍
പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇരു രാജ്യങ്ങള്‍ തമ്മില്‍ സംഘര്‍ഷം പൊട്ടിമുളയ്ക്കുന്നത്. പിന്നീട് ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുകയായിരുന്നു. സംഘര്‍ഷം അവസാനിപ്പിച്ചതിന് പിന്നില്‍ താനാണെന്ന അവകാശവാദം ഉന്നയിച്ച് ട്രംപ് പലതവണ രംഗത്ത് എത്തിയിരുന്നു. എന്നാല്‍ ഇന്ത്യ ഇതിനെ എതിര്‍ക്കുകയായിരുന്നു. സംഘര്‍ഷം അവസാനിപ്പിച്ചതില്‍ ട്രംപിന് പങ്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു.
2026 ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്തതിനു പിന്നാലെ പ്രതികരണവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയിരുന്നു. യുദ്ധം അവസാനിപ്പിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ നോബല്‍ സമ്മാനം ലഭിക്കില്ലെന്ന് ട്രംപ് പ്രതികരിച്ചു. 'ഇതിന് എനിക്ക് സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിക്കില്ല, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം നിര്‍ത്തിയതിനോ സെര്‍ബിയയും കൊസോവോയും തമ്മിലുള്ള യുദ്ധം നിര്‍ത്തിയതിനോ എനിക്ക് സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിക്കില്ല, പക്ഷേ ഇക്കാര്യങ്ങളെല്ലാം ചെയ്യാന്‍ സാധിച്ചതില്‍ ഞാന്‍ സന്തുഷ്ടനാണ്' എന്ന് ട്രംപ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ കുറിച്ചിരുന്നു. റഷ്യ-ഉക്രെയ്ന്‍, ഇസ്രയേല്‍-ഇറാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ താന്‍ എന്ത് ചെയ്താലും സമാധാനത്തിനുള്ള നോബല്‍ സമ്മാനം കിട്ടില്ല. പക്ഷേ ജനങ്ങള്‍ക്ക് തന്നെ അറിയാമെന്നും, അതാണ് പ്രാധാനമെന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം.
അതേസമയം യുദ്ധം പരിഹരിച്ചതിന് ട്രംപിന് സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിക്കില്ലെന്ന് മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവും അമേരിക്കന്‍ അഭിഭാഷകനുമായ ജോണ്‍ ബോള്‍ട്ടണ്‍ പറഞ്ഞു. യുഎസ് പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് നോബല്‍ സമ്മാനം ലഭിച്ചത് കൊണ്ടാണ് റിപ്പബ്ലിക്കന്‍ നേതാവ് സമാധാനത്തിനുള്ള നോബല്‍ സമ്മാനം ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറയുകയുണ്ടായി. റഷ്യ-ഉക്രെയിന്‍ യുദ്ധം പരിഹരിച്ചതിന് അദ്ദേഹത്തിന് അത് ലഭിക്കില്ല. അടുത്തിടെയുണ്ടായ ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തലിന്റെ ക്രെഡിറ്റ് അവകാശപ്പെടുന്നതില്ലും അദ്ദേഹം പരാജയപ്പെട്ടുവെന്ന് ബോള്‍സട്ടണ്‍ പറയുന്നു. ഇറാനുമായി ഒരു കരാറ് ചെയ്യാന്‍ സാധിച്ചില്ല.
സമാധാനം നിലനിര്‍ത്തുന്ന കാര്യത്തിലോ പൊതുവെ രാഷ്ട്രീയത്തിന്റെ കാര്യത്തിലോ ട്രംപ് ശ്രദ്ധേയമായ ഒന്നും നേടിയിട്ടില്ലെന്നാണ് ഇതുമായി ബന്ധപ്പെട്ട് പൊതുവിലുള്ള അഭിപ്രായം. സ്വാര്‍ത്ഥതാല്‍പ്പര്യത്തോടെയും, കടുത്ത അഴിമതിയുടെയും ദീര്‍ഘകാല ജനാധിപത്യ മാനദണ്ഡങ്ങളുടെ ലംഘനത്തിന്റെയും കാര്യത്തിലല്ലാതെ ട്രംപ് ഒരു അസാധാരണ അമേരിക്കന്‍ പ്രസിഡന്റായിരുന്നില്ലെന്ന് അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു.
കൊറിയന്‍ ഉപദ്വീപില്‍ ശാശ്വത സമാധാനം
ട്രംപ് തന്റെ ഉത്തരകൊറിയന്‍ ഉച്ചകോടികള്‍ മികച്ച വിജയങ്ങളാണെന്ന് അവകാശപ്പെടുന്നു. എന്നാല്‍ തന്റെ ആണവായുധങ്ങള്‍ ഇല്ലാതാക്കാനോ കൊറിയന്‍ ഉപദ്വീപില്‍ ശാശ്വത സമാധാനം കൈവരിക്കാനോ കിം ജോങ് ഉന്‍ ഒന്നും ചെയ്തിട്ടില്ല. കിമ്മുമായുള്ള ചര്‍ച്ചകളില്‍ ട്രംപ് തന്റെ ഐതിഹാസിക ഇടപാടും കഴിവുകളും ഉപയോഗിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല.
യുഎഇ-ഇസ്രായേലുമായുള്ള ഇടപെടല്‍. പക്ഷേ അതും സമാധാനം നേടിയിട്ടില്ല. ഔദ്യോഗിക രാഷ്ട്രമായി നിലനില്‍ക്കാനുള്ള ഇസ്രായേലിന്റെ അവകാശം ഒടുവില്‍ അംഗീകരിക്കുന്ന ഒരു മുസ്ലീം രാജ്യം മാത്രമാണിത്. ട്രംപ് ആ നിസ്സാര നേട്ടത്തില്‍ പോലും ഉള്‍പ്പെട്ടിരുന്നില്ല - ജാരെഡ് കുഷ്നര്‍ ഉള്‍പ്പെട്ടിരുന്നു. ഒരു സമാധാന ഉടമ്പടിയിലും ഒപ്പുവെച്ചിട്ടില്ല (യുഎഇ ഒരിക്കലും ഇസ്രായേലുമായി യുദ്ധം ചെയ്തിട്ടില്ലാത്തതിനാല്‍ അങ്ങനെ ചെയ്യേണ്ട ആവശ്യമില്ലായിരുന്നു). ട്രംപിന്റെ നിരീക്ഷണത്തില്‍, അനന്തമായ ഇസ്രായേല്‍/പലസ്തീന്‍ സംഘര്‍ഷത്തില്‍ സമാധാനം നല്‍കുന്ന ഒന്നും സംഭവിച്ചില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇറാനിലെ ഇടപെടല്‍
ഇറാനില്‍ ഭരണകൂടമാറ്റം ആഗ്രഹിക്കുന്നില്ലെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. അങ്ങനെ സംഭവിച്ചാല്‍ അത് കലാപത്തിനിടയാക്കുമെന്നും അതു കാണാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നാറ്റോ ഉച്ചകോടിക്കായി നെതര്‍ലന്‍ഡ്സിലെ ഹേഗിലേക്കുള്ള യാത്രയ്ക്കിടെ എയര്‍ ഫോഴ്സ് വണ്‍ വിമാനത്തില്‍ വാര്‍ത്താലേഖകരോടു സംസാരിക്കുമ്പോഴാണ് ട്രംപ് ഇങ്ങനെ പറഞ്ഞത്. ഇറാനിലെ മതഭരണകൂടത്തെ താഴെയിറക്കണമെന്ന ഇസ്രയേലിന്റെ മനോഭാവത്തിന് വിരുദ്ധമാണ് ട്രംപിന്റെ അഭിപ്രായം. എന്നാല്‍, കഴിഞ്ഞദിവസം അദ്ദേഹം ഇസ്രയേലിന്റെ ആഗ്രഹത്തോട് അനുഭാവമുള്ളതായി സൂചിപ്പിച്ചിരുന്നു.
ഇസ്രയേല്‍-ഇറാന്‍ വെടിനിര്‍ത്തലിനെ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസ് സ്വാഗതം ചെയ്തു. വെടിനിര്‍ത്തല്‍ പൂര്‍ണമായി പാലിക്കാന്‍ ഇരുരാജ്യത്തോടും അദ്ദേഹം അഭ്യര്‍ഥിച്ചു. ഇതോടെ ഇറാന്‍-ഇസ്രയേല്‍ വെടിനിര്‍ത്തല്‍ യാഥാര്‍ഥ്യമാക്കിയ ഡൊണാള്‍ഡ് ട്രംപിന് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കണമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ വിവിധ എംപിമാരും ആവശ്യപ്പെട്ടു.
ട്രംപ് എന്താണ് പറയുന്നത് ?
സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് താന്‍ അര്‍ഹനാണെന്നും എന്നാല്‍ തനിക്ക് അത് കിട്ടില്ലെന്നുമാണ് ട്രംപ് പറയുന്നത്. ട്രംപിന് 2026ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം നല്‍കണമെന്ന് പാകിസ്താന്‍ ആവശ്യപ്പെട്ട അതേ സാഹചര്യത്തിലായിരുന്നു നിരാശകലര്‍ന്ന പ്രതികരണം അദ്ദേഹം നടത്തിയത്.
ട്രംപിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ എഴുതിയ ഒരു പോസ്റ്റിലാണ ഇക്കാര്യം വിശദീകരിച്ചത്. പല രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ താന്‍ ചെയ്ത കാര്യങ്ങളും അദ്ദേഹം എടുത്തുപറഞ്ഞു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം തടഞ്ഞതിനും, സെര്‍ബിയ വിഷയത്തിലും, ഈജിപ്തും എത്യോപ്യയും സമാധാനം നിലനിര്‍ത്തുന്നതിനും ഇടപെടല്‍ നടത്തിയെങ്കിലും തനിക്ക് പുരസ്‌കാരം ലഭിക്കില്ല.
മിഡില്‍ ഈസ്റ്റില്‍ എബ്രഹാം ഉടമ്പടി ഉണ്ടാക്കിയതിനും സമാധാന പുരസ്‌കാരം കിട്ടില്ല. ഈ ഉടമ്പടി നന്നായി നടന്നാല്‍ കൂടുതല്‍ രാജ്യങ്ങള്‍ ഇതില്‍ ഒപ്പുവെക്കും. ഇത് മിഡില്‍ ഈസ്റ്റിനെ ഒന്നിപ്പിക്കും. റഷ്യ- ഉക്രെയ്ന്‍ പ്രശ്‌നത്തിലും, ഇസ്രായേല്‍-ഇറാന്‍ വിഷയത്തിലും എന്ത് സംഭവിച്ചാലും തനിക്ക് നോബല്‍ സമ്മാനം കിട്ടില്ല. എന്നാല്‍ ജനങ്ങള്‍ക്ക് എല്ലാം അറിയാമെന്നും അതാണ് തനിക്ക് പ്രധാനമെന്നുമായിരുന്നു ട്രംപിന്റെ വിലയിരുത്തല്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്