യു.എസ് യുദ്ധചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമുള്ള സൈനിക വ്യോമയാത്രകളിലൊന്നാണ് ഇക്കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ നടന്നത്. ഇറാനിലേക്കുള്ള അതീവ സങ്കീര്‍ണ്ണമായ ദൗത്യയാത്ര ആയിരുന്നു അത്. സൂക്ഷ്മമായി ആസൂത്രണം ചെയ്ത ഓപ്പറേഷന്‍ മിഡ്‌നൈറ്റ് ഹാമര്‍ യുഎസ് സൈനിക ദൗത്യത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. യുഎസ് ചരിത്രത്തില്‍ ബി-2 സ്പിരിറ്റ് പോര്‍വിമാനങ്ങളുപയോഗിച്ചുള്ള ഏറ്റവും വലിയ ആക്രമണമാണം ആയിരുന്നു അന്ന് നടന്നത്.
ഇറാനിലെ മൂന്ന് സുപ്രധാന ആണവ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചായിരുന്നു വിമാനങ്ങള്‍ പറന്നത്. ഫോര്‍ഡോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നിവയ്ക്ക് നേരെ ഉണ്ടായ ആക്രമണം മേഖലയില്‍ വലിയ പ്രതിധ്വനികളാണ് ഉണ്ടാക്കിയത്. യുഎസ്സിലെ മിസോറിയില്‍ നിന്നായിരുന്നു ദൗത്യത്തിന്റെ തുടക്കം. ശനിയാഴ്ച പുലര്‍ച്ചെ 12:01 ന് മിസോറിയിലെ വൈറ്റ്മാന്‍ എയര്‍ഫോഴ്‌സ് ബേസില്‍ നിന്നാണ് ഏഴ് ബി-2 സ്പിരിറ്റ് സ്റ്റെല്‍ത്ത് ബോംബര്‍ വിമാനങ്ങള്‍ പറന്നുയര്‍ന്നത്. ഓരോ ബോംബറിലും രണ്ട് ക്രൂ അംഗങ്ങളാണ് ഉണ്ടായിരുന്നത്. അതീവരഹസ്യമായിരുന്നു ഓരോ നീക്കവും.
അതേസമയം ബോംബറുകളുടെ സഞ്ചാരം ഏതെങ്കിലും തരത്തില്‍ ചോരുന്ന സാഹചര്യം മുന്നില്‍ക്കണ്ടിരുന്നു യുഎസ്. ചില ബോംബറുകള്‍ ദിശ മാറി പറത്തിയും മറ്റും ദൗത്യസംഘം ആശയക്കുഴപ്പം സൃഷ്ടിച്ചു. ആക്രമണ സന്നാഹം ഇറാന്‍ തിരിച്ചറിയാതിരിക്കാന്‍ ഈ ദിശാപരമായ ആശയക്കുഴപ്പമുണ്ടാക്കല്‍ സഹായിച്ചു. 18 മണിക്കൂര്‍ നീണ്ട വന്‍ ദൗത്യമാണ് യുഎസ് ബോംബറുകള്‍ ഏറ്റെടുത്തത്. വിമാനങ്ങള്‍ തമ്മിലും, ഭൂമിയിലേക്കും നിയന്ത്രിതമായ രീതിയിലായിരുന്നു ആശയവിനിമയം. അഥവാ ഈ ആക്രമണം ഏറെക്കുറെ നിശ്ശബ്ദമായിരുന്നു. പറക്കലിനിടെ ബോംബറുകള്‍ ആകാശത്ത് പലതവണ ഇന്ധനം നിറച്ചു.
പറന്നത് ഏഴ് ബോംബറുകള്‍ മാത്രമോ ?
ഓപ്പറേഷന്‍ മിഡ്നൈറ്റ് ഹാമ്മറില്‍ ആക്രമണം നടത്തിയത് ഏഴ് സ്റ്റെല്‍ത്ത് വിമാനങ്ങളാണെങ്കിലും ദൗത്യത്തില്‍ പങ്കെടുത്തത് 125 വിമാനങ്ങളായിരുന്നു. ഏഴ് ആക്രമണ വിമാനങ്ങള്‍ക്ക് വേണ്ട പിന്തുണ കൊടുക്കാന്‍ വേണ്ടിയായിരുന്നു ഇത്രയും വിമാനങ്ങള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചത്. സ്റ്റെല്‍ത്ത് ബോംബറുകള്‍ക്കൊപ്പം ഫൈറ്റര്‍ ജെറ്റുകളും പറന്നിരുന്നു. ഇറാനില്‍ നിന്നുള്ള മിസൈലുകളോ മറ്റോ വരുന്നുണ്ടെങ്കില്‍ അത് തിരിച്ചറിയാനും തകര്‍ക്കാനും വേണ്ടിയായിരുന്നു ഇത്.
ഇറാന്റെ റഡാര്‍ സംവിധാനങ്ങളെ വഴിതെറ്റിക്കാന്‍ കഴിവുള്ള സാങ്കേതിക സന്നാഹങ്ങളുമായി ഒരു ഇലക്ട്രോണിക് വാര്‍ഫെയര്‍ എയര്‍ക്രാഫ്റ്റും ഒപ്പം പറന്നു. ഇവ കൂടാതെ നിരവധി വിമാനങ്ങള്‍ ഇന്ധനവുമായി ബോംബറുകള്‍ക്ക് അടുത്തെത്തുകയും ഇന്ധനം നിറയ്ക്കുകയും ചെയ്തു. (6,900 മൈല്‍ ദൂരം വരെ പറക്കാനുള്ള ഇന്ധനമാണ് ബി-2 സ്റ്റെല്‍ത്ത് ബോംബറുകളില്‍ നിറയ്ക്കാനാവുക. ദൗത്യം പൂര്‍ത്തീകരിച്ച് തിരികെ എത്താന്‍ 12000 മൈല്‍ ദൂരം പറക്കേണ്ടി വന്നിട്ടുണ്ട്.)
ഇതുകൂടാതെ നിരവധി ഇന്റലിജന്‍സ്, നിരീക്ഷണ വിമാനങ്ങളും പല ഘട്ടങ്ങളിലായി സ്റ്റെല്‍ത്ത് വിമാനങ്ങള്‍ക്കു വേണ്ടി പറന്നു. ഇതിനെല്ലാം പുറമെ ഒരു അന്തര്‍വാഹിനിയും ഇറാനെ ലക്ഷ്യമാക്കി കുതിച്ചു. ഇങ്ങനെ ബോംബര്‍ വിമാനങ്ങള്‍ മധ്യേഷ്യന്‍ പ്രദേശങ്ങളിലെത്തിയപ്പോള്‍ യുഎസ് സെന്‍ട്രല്‍ കമാന്‍ഡില്‍ നിന്നുള്ള എസ്‌കോര്‍ട്ട് വിമാനങ്ങളുമായി ബന്ധപ്പെട്ടു. ഇത് കൃത്യതയാര്‍ന്ന രീതിയിലാണ് സൈന്യം ചെയ്തത്. ഇവിടെവെച്ചുണ്ടാകുന്ന ഏത് അബദ്ധവും ഇറാന്റെ നിരീക്ഷണ സംവിധാനങ്ങള്‍ക്ക് സൂചന കൊടുക്കുമായിരുന്നു.
ദൗത്യത്തിലെ അന്തര്‍വാഹിനി
ബോംബര്‍ വിമാനങ്ങള്‍ ഇറാനിയന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുന്നതിന് തൊട്ടുമുമ്പ്, ഇറാന്‍ സമയം പുലര്‍ച്ചെ 12:30ന് ഇസ്ഫഹാനിലെ ഭൂമിക്കടിയിലുള്ള ആണവ കേന്ദ്രത്തിന്റെ പുറത്തുള്ള സംവിധാനങ്ങളെ തകര്‍ക്കാന്‍ ലക്ഷ്യമിട്ട് യുഎസ് അന്തര്‍വാഹിനിയില്‍ നിന്ന് രണ്ട് ഡസനിലധികം ക്രൂയിസ് മിസൈലുകള്‍ പുറപ്പെട്ടു. ഈ മിസൈലുകള്‍ പക്ഷെ വ്യോമാക്രമണം കഴിഞ്ഞാണ് ലക്ഷ്യത്തില്‍ പതിച്ചത്.
ഇറാന്റെ നിരീക്ഷണ സംവിധാനങ്ങളെ കബളിപ്പിക്കുന്നു
ബോംബറുകള്‍ക്ക് മുമ്പേ വളരെ ഉയരത്തില്‍ പറന്ന എസ്‌കോര്‍ട്ട് വിമാനങ്ങള്‍ ഇറാനിയന്‍ നിരീക്ഷണ സംവിധാനങ്ങളെ അതിവിദഗ്ധമായി കബളിപ്പിച്ചു കൊണ്ടിരുന്നു. ഇറാന്റെ ഉപരിതല-വിമാന മിസൈല്‍ സംവിധാനങ്ങള്‍ക്ക് യുഎസ് ബോംബര്‍ വിമാനങ്ങളെ കണ്ടെത്താനായില്ല. അതായത് ഒരു തരത്തിലുള്ള പ്രത്യാക്രമണത്തിനും സാധ്യത നല്‍കിയില്ല യുഎസ് പോര്‍വിമാനങ്ങള്‍.
ആക്രമണം
ഫോര്‍ദോ ആണവ കേന്ദ്രത്തില്‍ ഇറാന്‍ സമയം പുലര്‍ച്ചെ 2:10ന് ആദ്യ ആക്രമണം നടന്നു. ആഴത്തിലുള്ള ഭൂഗര്‍ഭ കേന്ദ്രങ്ങളിലേക്ക് തുളച്ചുകയറാന്‍ കഴിയുന്ന രണ്ട് ജിബിയു-57 മാസിവ് ഓര്‍ഡനന്‍സ് പെനട്രേറ്റര്‍ (ങഛജ) ബങ്കര്‍-ബസ്റ്റര്‍ ബോംബുകള്‍ ബി2 സ്റ്റെല്‍ത്ത് വിമാനങ്ങള്‍ വര്‍ഷിച്ചു. ഇറാന്റെ ഫോര്‍ദോ, നതാന്‍സ് എന്നീ ആണവ കേന്ദ്രങ്ങളില്‍ ആ2 പോര്‍വിമാനങ്ങള്‍ 14 ങഛജ ബോംബുകളാണ് വീഴ്ത്തിയത്.
വ്യോമാക്രമണത്തിനു പിന്നാലെ അന്തര്‍വാഹിനിയില്‍ നിന്ന് വിക്ഷേപിച്ച ടോമാഹോക്ക് മിസൈലുകള്‍ ഇസ്ഫഹാന്‍ ആണവകേന്ദ്രത്തില്‍ പതിച്ചു. ആക്രമണശേഷം ബി2 സ്റ്റെല്‍ത്ത് ബോംബറുകള്‍ മിസോറിയിലെ വൈറ്റ്മാന്‍ വ്യോമസേനാ താവളത്തിലേക്ക് മടങ്ങി. ഈ ദൗത്യത്തിനായി ഏകദേശം 75 പ്രിസിഷന്‍-ഗൈഡഡ് യുദ്ധോപകരണങ്ങള്‍ വിക്ഷേപിച്ചു. 125 ഓളം വിമാനങ്ങള്‍ ദൗത്യത്തില്‍ പങ്കെടുത്തു. ജിബിയു-57 ബങ്കര്‍ ബസ്റ്റര്‍ ബോംബ് ആദ്യമായി ഒരു യുദ്ധത്തില്‍ ഉപയോഗിക്കുന്നത് ഇറാനിലാണെന്ന പ്രത്യേകതയും ഇതിനുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്