ചൈനയില്‍ നിന്ന് മെക്‌സിക്കോയിലേക്ക് കാറുകളുമായി പോവുകയായിരുന്ന ലൈബീരിയന്‍ ചരക്ക് കപ്പലായ മോര്‍ണിംഗ് മിഡാസ് തീപിടിച്ച് പസഫിക് സമുദ്രത്തില്‍ മുങ്ങി. 3000 കാറുകളുമായാണ് കപ്പല്‍ കടലില്‍ മുങ്ങിയത്. ഇവയില്‍ 800 ഇലക്ട്രിക് കാറുകളും ഉള്‍പ്പെടുന്നു. കപ്പലിലെ 22 ജീവനക്കാരെ നേരത്തെ രക്ഷപെടുത്തിയിരുന്നു.
ജൂണ്‍ മൂന്നിനാണ് അലാസ്‌കയിലെ അല്യൂഷന്‍ ദ്വീപുകള്‍ക്ക് സമീപത്തു വെച്ച് കപ്പലില്‍ തീ പടര്‍ന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ നിറച്ച ഡെക്കിലാണ് ആദ്യം പുക കണ്ടത്. പിന്നാലെ മറ്റു ഭാഗങ്ങളിലേക്കും തീ പടര്‍ന്നു. യുഎസ് കോസ്റ്റ് ഗാര്‍ഡും മറ്റും തീ അണയ്ക്കാന്‍ മൂന്നാഴ്ചയായി ശ്രമിച്ചു വരികയായിരുന്നു. 600 അടി നീളമുള്ള കാര്‍-ട്രക്ക് കാരിയറായ മോര്‍ണിംഗ് മിഡാസ് 16,600 ല്‍ ഏറെ അടി താഴ്ചയിലേക്കാണ് മുങ്ങിയിരിക്കുന്നത്.
ഇലക്ട്രിക് വാഹനങ്ങളിലെ ലിഥിയം-അയോണ്‍ ബാറ്ററികളാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇവ പൊതുവെ സുരക്ഷിതമാണെങ്കിലും കേടുപാടുകള്‍ സംഭവിച്ചാല്‍ അമിതമായി ചൂടാകാനും തീപിടിക്കാനും സാധ്യതയുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്