നോർത്ത് കരോലിന: അമേരിക്കയിലെ നോർത്ത് കരോലിനയിൽ ഡേകെയറിൽ വെച്ച് ചെറിയ കുട്ടിയുടെ കാലൊടിച്ച സംഭവത്തിൽ 24കാരിയായ അധ്യാപികയ്‌ക്കെതിരെ ചൈൽഡ് അബ്യൂസ് (കുട്ടികൾക്കെതിരെയുള്ള അതിക്രമം) കുറ്റം ചുമത്തി.
റാലിയിലെ കിൻഡർ കെയർ ജീവനക്കാരിയായിരുന്ന ആഷ്‌ലി നിക്കോൾ ടാരിസിനെതിരെയാണ് നടപടി. 2025 ഓഗസ്റ്റ് 22നായിരുന്നു സംഭവം. നിലത്ത് ഇരിക്കാൻ ശ്രമിക്കുന്നതിനിടെ അധ്യാപിക കുട്ടിയെ ബലമായി പിടിച്ചിരുത്തിയപ്പോഴാണ് അപകടമുണ്ടായത്.
കുട്ടിയുടെ കാലിലെ അസ്ഥിക്ക് ഗുരുതരമായ ഒടിവ് സംഭവിച്ചതായി വൈദ്യപരിശോധനയിൽ കണ്ടെത്തി. കാലുകൾ പിണച്ചുവെച്ച് ഇരിക്കാൻ നിർബന്ധിച്ചപ്പോഴാണ് കാലൊടിഞ്ഞതെന്ന് കുട്ടി മൊഴി നൽകി.
അന്വേഷണത്തെത്തുടർന്ന് നവംബറിൽ ഇവരെ ഡേകെയർ ജോലിയിൽ നിന്ന് വിലക്കി. നിലവിൽ ഇവർ കിൻഡർ കെയറിലെ ജോലിയിൽ നിന്ന് പുറത്തായിട്ടുണ്ട്. കുട്ടികളുടെ സുരക്ഷയ്ക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും സംഭവം നടന്ന ഉടനെ തന്നെ അധികൃതരെയും രക്ഷിതാക്കളെയും വിവരം അറിയിച്ചിരുന്നതായും കിൻഡർ കെയർ വക്താവ് അറിയിച്ചു.
കുട്ടികൾക്കെതിരെയുള്ള അതിക്രമം, ഗുരുതരമായ ശാരീരിക പരിക്കേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് അധ്യാപികയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

മാർപ്പാപ്പയ്ക്കെതിരായ ട്രംപിന്റെ വിമർശനം: അമേരിക്കൻ ബിഷപ്പുമാർക്ക് അതൃപ്തി
പാലസ്തീൻ അനുകൂല വിദ്യാർത്ഥികളുടെ നാടുകടത്തൽ തടഞ്ഞ ജഡ്ജിമാരെ അമേരിക്ക പുറത്താക്കി
പ്രശസ്ത കായിക താരങ്ങളായ ജയ്സമ്മ മുത്തേടവും ഭർത്താവു രഞ്ജിത്ത് തോമസും അമേരിക്കയിൽ
ടെക്സസിൽ വെനിസ്വേലൻ ഡോക്ടറും 5 വയസ്സുള്ള മകളും ഇമിഗ്രേഷൻ വിഭാഗത്തിന്റെ കസ്റ്റഡിയിൽ