തിരുവനന്തപുരം: മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കുമെന്ന പേരിൽ നടത്തിയ തട്ടിപ്പിൽ പുതിയ കണ്ടെത്തലുകൾ.
അർജന്റീന ടീം വരില്ലെന്ന് ഉറപ്പാകുന്നതിന് മുൻപ് തന്നെ ജിഎസ്ടി നോട്ടീസിലെ തുടർനടപടി മരവിപ്പിച്ചെന്നാണ് കണ്ടെത്തൽ.
അന്നത്തെ ജിഎസ്ടി ഇന്റലിജൻസ് സ്‌പെഷ്യൽ കമ്മീഷണറായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥയാണ് ജിഎസ്ടി നോട്ടീസിലെ നടപടികൾ മരവിപ്പിക്കാൻ നിർദേശം നൽകിയതെന്നാണ് സൂചന.
ജിഎസ്ടി കാഞ്ഞങ്ങാട് ഇന്റലിജൻസ് ഓഫീസർക്ക് 2025 ഒക്ടോബർ എട്ടിനാണ് അന്വേഷണം മരവിപ്പിക്കാൻ നിർദേശം നൽകിയത്. അന്വേഷണം മരവിപ്പിച്ച ശേഷമാണ് 2026 മാർച്ചിൽ മത്സരം നടക്കുമെന്ന് പ്രഖ്യാപിച്ചത്. 2025 നവംബറിലായിരുന്നു പ്രഖ്യാപനം. എന്നാൽ 2026 ആദ്യത്തോടെയാണ് മത്സരം നടക്കില്ലെന്ന് ഉറപ്പായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
