ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഇന്ന് രാവിലെ (26-10-2025) 140.10 അടിയായി ഉയർന്നു.
ഇതോടെ തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് ആദ്യ മുന്നറിയിപ്പ് കേരളത്തിന് നൽകി.
തമിഴ്നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് സെക്കൻറിൽ 1200 ഘനയടിയായി വർധിപ്പിക്കുകയും ചെയ്തു.പരമാവധി സംഭരണ ശേഷിയായ 142 അടിയാണ് റൂൾ കർവ് പരിധി.
രണ്ട് ദിവസത്തിനിടയിൽ അണക്കെട്ടിൽ ഉയർന്നത് മൂന്നടിയോളം വെള്ളമാണ്. അണക്കെട്ടിൽ നിലവിലെ റൂൾ കർവ് പ്രകാരം തമിഴ്നാടിന് 142 അടിവരെ വെള്ളം സംഭരിക്കാനാകും.
അണക്കെട്ടിലേക്ക് 4000 ഘനയടി വെള്ളം ഒഴുകിയെത്തുന്നു. പരമാവധി 71 അടി സംഭരണശേഷിയുള്ള വൈഗ അണക്കെട്ടിൽ ജലനിരപ്പ് 61 അടിയാണ്.
പെരിയാറിൽ ജലനിരപ്പ് താഴ്ന്ന് നിൽക്കുന്നതിനാൽ, അണക്കെട്ട് തുറക്കേണ്ടിവന്നാൽപ്പോലും തീരദേശവാസികൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
