ബുക്ക് ചെയ്ത വാഹനം ഷോറൂമില്‍ ഉപയോഗിച്ചു കേടുപാടുകള്‍ വരുത്തിയിട്ടും വാഹനം മാറ്റി നല്‍കാതിരുന്ന സംഭവത്തില്‍ പിഴ വിധിച്ചു കോടതി. ഷോറൂം മാനേജര്‍ 2,37,900 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ആണ് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ വിധിച്ചത്.
അടൂര്‍ കണ്ണങ്കോട്, കുറുങ്ങാട്ടുപുത്തൻ വീട്ടില്‍ ആര്‍. റിജുവിന് കൊട്ടാരക്കര ദൈവിക്ക് മോട്ടോഴ്‌സ് മാനേജര്‍ നഷ്ടപരിഹാരം നല്‍കാനാണ് വിധി. യമഹ എം.ടി-15 2023 മോഡല്‍ ബൈക്ക് 2,22,900 രൂപ നല്‍കി റിജു ബുക്ക് ചെയ്തിരുന്നു. വാഹനം ഷോറൂമില്‍ വന്നതറിഞ്ഞ് ആഗസ്റ്റ് ഒമ്പതിന് റിജു ഷോറൂമില്‍ എത്തിയപ്പോള്‍ ആണ് ബൈക്കിന് കേടുപാടുകള്‍ കണ്ടത്.
തുടര്‍ന്ന് വണ്ടി മാറ്റി നല്‍കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ വണ്ടി രജിസ്‌റ്റര്‍ ചെയ്‌തു കഴിഞ്ഞതിനാല്‍ മാറ്റി നല്‍കാൻ കഴിയില്ലായെന്ന മറുപടിയാണ് ലഭിച്ചത്. ബുക്കിങിന് നല്‍കിയ 2,22,900 രൂപ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനില്‍ കേസ് ഫയല്‍ ചെയ്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ലൈംഗിക അതിക്രമ കേസ്: രഞ്ജിത്തിനെ രണ്ടുദിവസം കൂടി കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എസ്ഐടി
പറവൂരില്‍ കൊട്ടിക്കലാശത്തിനിടെ കോണ്‍ഗ്രസ് പ്രവര്ത്തകന് കുഴഞ്ഞുവീണ് മരിച്ചു
കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ സംഘർഷം, പൊലീസ് ഉദ്യോഗസ്ഥനുൾപ്പടെ അഞ്ച് പേർക്ക് പരിക്ക്
'പ്രദേശത്ത് യാതൊരു വിധ ഭീഷണിയും നിലവിലില്ല'; അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകളെന്ന സുധാകരൻ്റെ പരാതിയിൽ കഴമ്പില്ലെന്ന്