കൽപ്പറ്റ: നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആദിവാസി സംഘടനകളുടെ നിലപാട് വ്യക്തമായി ആദിവാസി ഗോത്ര മഹാസഭയുടെ നേതാവ് എം ഗീതാനന്ദൻ. തങ്ങളുടെ പിന്തുണ യുഡിഎഫിനാണെന്ന് അദ്ദേഹം അറിയിച്ചു.
മാനന്തവാടിയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാനുള്ള തീരുമാനം ഉപേക്ഷിച്ചതായും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് മൂന്നാം തുടർഭരണം അപകടകരമാണെന്നും, എൽഡിഎഫ് ഭരണകാലത്ത് ദളിത്-ആദിവാസി വിഭാഗങ്ങൾ കൂടുതലായി ബാധിക്കപ്പെട്ടുവെന്നും ഗീതാനന്ദൻ ആരോപിച്ചു.
അതേസമയം, പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും വയനാട്ടിലെ ആദിവാസി-ദളിത് വിഭാഗങ്ങളുടെ പ്രശ്നങ്ങൾ കൂടുതൽ ശ്രദ്ധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മാനന്തവാടിയിലെ യുഡിഎഫ് സ്ഥാനാർഥിയായ ഉഷ വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചതായും അദ്ദേഹം പറഞ്ഞു. ആദിവാസി ഗോത്ര മഹാസഭയുടെ പിന്തുണ യുഡിഎഫിന്റെ വിജയസാധ്യത വർധിപ്പിക്കുമെന്ന് ഗീതാനന്ദൻ അവകാശപ്പെട്ടു.
ഇതിനുപുറമെ, സി കെ ജാനു നേതൃത്വം നൽകുന്ന ജനാധിപത്യ രാഷ്ട്രീയ പാർട്ടിയും (ജെആർപി) യുഡിഎഫിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചു. മാനന്തവാടി സീറ്റ് ആവശ്യപ്പെട്ടിരുന്നെങ്കിലും ലഭിക്കാത്തതിനെ തുടർന്ന് അതൃപ്തി പ്രകടിപ്പിച്ചിരുന്ന ജാനു, ഒടുവിൽ യുഡിഎഫിന് പിന്തുണ നൽകാൻ തീരുമാനിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
