പാലക്കാട്: സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ്ഷെഡിങ് നിലവിലില്ലെന്ന് വ്യക്തമാക്കി വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. നിലവിൽ നടപ്പിലാക്കുന്നത് ഓവർലോഡ് സംഭവിക്കുമ്പോഴുള്ള സ്വാഭാവിക നിയന്ത്രണമാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ജനങ്ങൾ വൈദ്യുതി ഉപയോഗത്തിൽ സ്വയം നിയന്ത്രണം പാലിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. ഇപ്പോഴുള്ള നിയന്ത്രണം കെഎസ്ഇബിയുടെ ഭാഗത്തുനിന്നുള്ള ലോഡ്ഷെഡിങ് അല്ലെന്നും, വൈദ്യുതിക്ഷാമം ഉണ്ടാകുമ്പോഴുള്ള നിയന്ത്രണം അതിൽ നിന്ന് വ്യത്യസ്തമാണെന്നും അദ്ദേഹം വിശദീകരിച്ചു.
സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം 6195 മെഗാവാട്ട് പിന്നിട്ടതായി മന്ത്രി അറിയിച്ചു. ആവശ്യത്തിനനുസരിച്ച് കൂടുതൽ വില കൊടുത്ത് വൈദ്യുതി വാങ്ങേണ്ട സാഹചര്യമുണ്ടാകാമെന്നും, എന്നാൽ കറന്റ് ചാർജ് വർധിപ്പിക്കാതിരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി മുടക്കം വ്യാപകമാണെന്ന പരാതികൾ ഉയരുന്നുണ്ട്. പ്രത്യേകിച്ച് വൈദ്യുതി ഉപയോഗം കൂടുതലുള്ള മേഖലകളിൽ ദിവസേന 15 മിനിറ്റിൽ കൂടുതൽ സമയം വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നതായാണ് റിപ്പോർട്ടുകൾ.
കൊടുംചൂട് തുടരുന്നതിനിടെ ഇത്തരം വൈദ്യുതി മുടക്കങ്ങൾ ജനജീവിതത്തെ സാരമായി ബാധിക്കുകയാണ്. ലോഡ്ഷെഡിങ് എന്ന പേരിനു പകരം ‘ലോഡ് റസ്ട്രിക്ഷൻ’ എന്ന പേരിലാണ് പല സ്ഥലങ്ങളിലും ഫീഡറുകൾ 15 മുതൽ 30 മിനിറ്റ് വരെ ഓഫ് ചെയ്യുന്നതെന്നും പരാതിയുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
