പത്തനംതിട്ട: തിരുവല്ലയിൽ ഗുണ്ടാപിരിവ് നൽകാത്തതിന്റെ പേരിൽ സ്പാ സ്ഥാപനത്തിലെ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്‌തെന്ന പരാതിയിൽ കാപ്പാ കേസ് പ്രതിയുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. ഫെബ്രുവരി ഒന്നിന് ഉച്ചയോടെയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. തിരുവല്ല നഗരപരിസരത്ത് പ്രവർത്തിക്കുന്ന സ്പായിൽ അതിക്രമിച്ചുകയറിയ സംഘം ജീവനക്കാരിയെ ഭീഷണിപ്പെടുത്തി മുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി.
കാപ്പാ കേസ് പ്രതിയായ മരണസുബിൻ എന്ന സുബിൻ അലക്സാണ്ടറും കൂട്ടാളികളും മുൻപ് പലതവണ സ്ഥാപനത്തിൽ എത്തി 50,000 രൂപ ഗുണ്ടാപിരിവ് ആവശ്യപ്പെട്ടിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ആവശ്യം നിരസിച്ചതിനെ തുടർന്ന് ജീവനക്കാരെ ഭീഷണിപ്പെടുത്തിയ സംഘം പിന്നീട് സ്ഥാപനത്തിൽ കയറി ആക്രമണം നടത്തുകയായിരുന്നു. പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയതായും സ്ഥാപനത്തിൽ ഉണ്ടായിരുന്ന 25,000 രൂപ കൈക്കലാക്കിയതായും പരാതിയിൽ പറയുന്നു. സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി മൊഴി നൽകി.
മൂന്നാം തീയതിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ ആറ് പേരെയാണ് പ്രതിചേർത്തിരിക്കുന്നത്. സുബിൻ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിലായപ്പോൾ മറ്റുള്ള മൂന്ന് പ്രതികൾ ഒളിവിലാണ്. ഇവർക്കായുള്ള തിരച്ചിൽ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
