ആലപ്പുഴ: ഒരിക്കലും പൊങ്ങിവരില്ലെന്ന് കുറ്റവാളികൾ കരുതിയ കല കൊലപാതകമാണ് ഒരു ഊമക്കത്തിലൂടെ സെപ്റ്റിക് ടാങ്കിന്റെ മറനീക്കി പുറത്തുവരുന്നത്.
സെപ്റ്റിക് ടാങ്കിൽ നിന്ന് മൃതദേഹാവശിഷ്ടം കുഴിച്ചെടുത്തത് സോമൻ എന്ന വ്യക്തിയാണ്. ഇലന്തൂർ നരബലി കേസിൽ ഉൾപ്പെടെ പൊലീസിനെ സഹായിച്ചയാളാണ് സോമൻ.
ശരീരാവശിഷ്ടങ്ങൾ നശിക്കാനുള്ള കെമിക്കൽ സെപ്റ്റിക് ടാങ്കിൽ ഒഴിച്ചിരുന്നുവെന്നാണ് സോമൻ പറയുന്നത്.
അസ്ഥികഷ്ണങ്ങളും വസ്ത്രവും മുടിയിലിടുന്ന ക്ലിപ്പും സെപ്റ്റിക് ടാങ്കിൽ നിന്നു കിട്ടി. സെപ്റ്റിക് ടാങ്കിനു മുകളിൽ പഴയ വീടിന്റെ അവശിഷ്ടങ്ങൾ ഇട്ട് മൂടിയ നിലയിൽ ആയിരുന്നെന്നും സോമൻ പറഞ്ഞു.
സെപ്റ്റിക് ടാങ്കിൻറെ പുറത്താണ് വീട് പൊളിച്ചതിൻറെ അവശിഷ്ടങ്ങൾ കൊണ്ടുപോയി ഇട്ടിരുന്നത്. മാന്തി നോക്കിയപ്പോൾ കുറേ കെമിക്കൽ ഇറക്കിയിട്ടുണ്ട്. കല്ല് പോലും പൊടിഞ്ഞു പോകുന്ന തരത്തിലുള്ള കെമിക്കലാണ് ചേർത്തിരുന്നതെന്നും സോമൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്