കഴക്കൂട്ടത്തെ തന്റെ തോല്‍വിക്ക് കാരണം എം എ യൂസഫലിയുടെ ഇടപെടല്‍; ആരോപണവുമായി ശരത്ചന്ദ്ര പ്രസാദ്

MAY 30, 2026, 6:15 AM

തിരുവനന്തപുരം: പ്രമുഖ വ്യവസായി എം.എ. യൂസഫലിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കഴക്കൂട്ടത്തെ യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന ടി. ശരത്ചന്ദ്ര പ്രസാദ്. കഴക്കൂട്ടം മണ്ഡലത്തിൽ താൻ പരാജയപ്പെടാൻ കാരണം യൂസഫലിയുടെ നേരിട്ടുള്ള ഇടപെടലാണെന്നാണ് ശരത്ചന്ദ്ര പ്രസാദിന്റെ ആരോപണം. മണ്ഡലത്തിലെ മുസ്ലിം ന്യൂനപക്ഷ വോട്ടുകൾ മറിച്ച് എൽ.ഡി.എഫ് സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രന് നൽകാൻ യൂസഫലി ഇടപെട്ടതായും, ഇതേസമയം എൽ.ഡി.എഫിന്റെ 6,500 വോട്ടുകൾ ബി.ജെ.പിക്ക് മറിച്ചതായും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

തിരഞ്ഞെടുപ്പിന് കൺമുൻപിൽ വെറും ഏഴ് ദിവസങ്ങൾ മാത്രമുള്ളപ്പോൾ യൂസഫലിയുടെ നിർദ്ദേശപ്രകാരം മണ്ഡലത്തിൽ പ്രത്യേക മഹല്ല് കമ്മിറ്റി വിളിച്ചുചേർത്തതായി ശരത്ചന്ദ്ര പ്രസാദ് വെളിപ്പെടുത്തി. "ശരത്ചന്ദ്ര പ്രസാദിനോട് വ്യക്തിപരമായി സ്നേഹമുണ്ടെന്നത് നേരാണ്, എന്നാൽ അദ്ദേഹത്തിന് വോട്ട് ചെയ്താൽ ബി.ജെ.പി സ്ഥാനാർത്ഥിയായ വി. മുരളീധരൻ ജയിക്കാനുള്ള സാധ്യതയുണ്ടെന്നും അതിനാൽ കടകംപള്ളിക്ക് വോട്ട് ചെയ്യണമെന്നും യൂസഫലി നിർദ്ദേശിക്കുകയായിരുന്നു.

ഈ രീതിയിൽ ന്യൂനപക്ഷ വോട്ടുകൾ കൂട്ടത്തോടെ കടകംപള്ളിക്ക് പോയതോടെയാണ് എന്റെ വോട്ടിംഗ് മാർജിൻ വലിയ തോതിൽ താഴ്ന്നത്. ഇതോടെ ബി.ജെ.പി സ്ഥാനാർത്ഥിക്ക് കാര്യങ്ങൾ എളുപ്പമായി. അതിനപ്പുറത്തേക്ക് അവിടെ ബി.ജെ.പി സ്ഥാനാർത്ഥി ജയിക്കാനുള്ള യാതൊരു സാധ്യതയുമുണ്ടായിരുന്നില്ല." ശരത്ചന്ദ്ര പ്രസാദ് പറഞ്ഞു. രാജീവ് ചന്ദ്രശേഖറിനെയും വി. മുരളീധരനെയും സ്പോൺസർ ചെയ്ത് വിജയിപ്പിച്ചെടുക്കാനുള്ള രാഷ്ട്രീയ അന്തർധാര ഉണ്ടാക്കിയത് യൂസഫലിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

ശക്തമായ ത്രികോണ മത്സരം നടന്ന കഴക്കൂട്ടം മണ്ഡലത്തിൽ കേവലം 428 വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തിനായിരുന്നു ബി.ജെ.പി സ്ഥാനാർത്ഥി വി. മുരളീധരൻ വിജയിച്ചത്. മുരളീധരൻ 46,546 വോട്ടുകൾ നേടിയപ്പോൾ, തൊട്ടടുത്ത സ്ഥാനത്തെത്തിയ സിറ്റിങ് എം.എ.എൽ കടകംപള്ളി സുരേന്ദ്രന് 46,136 വോട്ടുകൾ ലഭിച്ചു. മത്സരത്തിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട യു.ഡി.എഫിന്റെ ശരത്ചന്ദ്ര പ്രസാദിന് 37,183 വോട്ടുകൾ മാത്രമാണ് നേടാനായത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam