ശബരിമല സ്വർണക്കൊള്ള: എ. പത്മകുമാറിനും മറ്റു പ്രതികൾക്കും ജാമ്യമില്ല

JANUARY 21, 2026, 3:43 AM

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ എ. പത്മകുമാറിനും മുരാരി ബാബുവിനും ഗോവർധനും ജാമ്യമില്ല. കൊല്ലം വിജിലൻസ് കോടതി ആണ് ജാമ്യം നിഷേധിച്ചത്. പത്മകുമാർ അടിയന്തിരമായി ജാമ്യം ലഭിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും, കോടതി ഹർജി തള്ളിയതിനാൽ ഇനി ഹൈക്കോടതിയെ സമീപിക്കേണ്ടിവരും.

എ. പത്മകുമാർ ശബരിമലയിലെ പാളികൾ കൊടുത്തത് തന്ത്രിയുടെ അഭിപ്രായം അവഗണിച്ചായിരുന്നു എന്ന് എസ്‌ഐടിക്ക് കോടതിയെ അറിയിച്ചിട്ടുണ്ട്. ഷിമ്ജിത പോറ്റിയുമായി ഉൾപ്പെടെയുള്ള മറ്റ് ഉദ്യോഗസ്ഥരോടും ഗൂഢാലോചന നടത്തിയതായും എസ്‌ഐടി കണ്ടെത്തി. പത്മകുമാറിന് 2018 മുതൽ പോറ്റിയുമായി ബന്ധമുണ്ടായിരുന്നുവെന്നും എസ്‌ഐടി കോടതിയെ അറിയിച്ചു.

ഹൈക്കോടതി മുമ്പ്, ഉണ്ണികൃഷ്ണൻ പോറ്റിക്ക് എല്ലാം ഏൽപ്പിച്ച ദേവസ്വം ബോർഡ് എന്താണ് ചെയ്തത് എന്നും, പത്മകുമാർ ഉത്തരവാദിത്വം കാണിച്ചില്ലെന്നും രൂക്ഷമായി വിമർശിച്ചിരുന്നു. എസ്‌ഐടി കണ്ടെത്തിയതനുസരിച്ച്, എ. പത്മകുമാറും കണ്ഠരർ രാജീവരും ഉണ്ണികൃഷ്ണൻ പോറ്റിയും അറിഞ്ഞുകൊണ്ട് നടത്തിയ കൊള്ളയാണ് ശബരിമലയിലേത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam