പാലക്കാട്: ബേക്കറികളിൽ ആറുമാസത്തിലൊരിക്കൽ ഗുണനിലവാര പരിശോധന. ഓരോ തരം ഉൽപന്നവും ആറു മാസത്തിലൊരിക്കൽ ഗുണനിലവാര പരിശോധന നടത്തിയ ശേഷമേ വിൽപന നടത്താവൂ എന്ന, കേന്ദ്ര ഭക്ഷ്യസുരക്ഷ മന്ത്രാലയത്തിന് കീഴിലെ ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ)യുടെ നിർദേശം. അപ്പോൾ, പഫ്സ് മുതൽ ജിലേബി വരെയും കട് ലെറ്റ് മുതൽ ഉണ്ണിയപ്പം വരെയും ദിവസേന നിർമിച്ച് കൊണ്ടുവെക്കുന്ന ഭക്ഷ്യവസ്തുക്കളുടെ പരിശോധന എങ്ങനെയായിരിക്കുമെന്ന ചോദ്യമുയരുകയാണ്.
അതേസമയം എഫ്.എസ്.എസ്.എ.ഐ നിർദേശങ്ങൾ അപ്രായോഗികമാണെന്ന് ഇന്ത്യൻ ബേക്കേഴ്സ് ഫെഡറേഷൻ പറയുന്നു. എതിർപ്പുയർത്തി സംഘടന 2006 ലെ കേന്ദ്ര ഭക്ഷ്യസുരക്ഷ നിയമത്തിന്റെ ഭാഗമായ നിർദേശമാണെങ്കിലും ഇക്കഴിഞ്ഞ ജനുവരിയിലാണ് വീണ്ടും സജീവമാക്കിയത്. നിർദേശത്തിനെതിരെ രാജ്യത്തെ ബേക്കറി വ്യവസായ മേഖലയിലെ സംഘടകൾ രംഗത്തുവന്നതിനെത്തുടർന്ന് നടപടികൾ എഫ്.എസ്.എസ്.എ.ഐ താൽകാലികമായി നിറുത്തിവെച്ചു. എന്നാൽ, വൈകാതെ ഭാഗികമായെങ്കിലും നിർദേശം അംഗീകരിക്കേണ്ടി വരുമെന്ന ആശങ്കയുണ്ടെന്ന് ഇന്ത്യൻ ബേക്കേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് പി.എം. ശങ്കരൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്