പാലക്കാട്: അടുത്തമാസം പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിൽ വിചാരണ നടപടികൾ ആരംഭിക്കാനിരിക്കെ പ്രതികൾക്ക് പരമാവധിശിക്ഷ നൽകണമെന്ന് സുധാകരൻ്റെ കുടുംബം.
നെന്മാറ പോത്തുണ്ടിയിൽ ഇരട്ടക്കൊലപാതകം നടന്നിട്ട് ഇന്നേക്ക് ഒരു വർഷം തികയുകയാണ്. പ്രതി ചെന്താമര ആദ്യ കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുകയാണ്.
'അയാൾ പുറംലോകം കാണരുത്, തൂക്കുകയർ കിട്ടണം, പേടിച്ചാണ് എല്ലാവരും കഴിയുന്നത്' സുധാകരൻ്റെ മകൾ പ്രതികരിച്ചു. സർക്കാർ പ്രഖ്യാപിച്ച സഹായം ഇതുവരെ ലഭിച്ചില്ലെന്നും തൊഴിൽരഹിതരായാണ് കഴിയുന്നതെന്നും സുധാകരൻ്റെ മക്കൾ വ്യക്തമാക്കി
സർക്കാർ പ്രഖ്യാപിച്ച സഹായം ഇതുവരെ ലഭിച്ചില്ലെന്നും വലിയ ബുദ്ധിമുട്ടിലൂടെയാണ് കടന്നുപോകുന്നതെന്നും സുധാകരൻ്റെ കുടുംബം അറിയിച്ചു.
സുധാകരന്റെ ഇളയ മകൾ അഖിലക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് മൂന്ന് ലക്ഷം രൂപ അനുവദിക്കാൻ നേരത്തെ സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
