തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധവളപത്രത്തെയും നയപ്രഖ്യാപന പ്രസംഗത്തെയും വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ധനവകുപ്പ് വസ്തുതാപരമായ പരിശോധന നടത്തിയ ശേഷമാണോ ധവളപത്രം തയ്യാറാക്കിയതെന്ന് അദ്ദേഹം നിയമസഭയിൽ ചോദിച്ചു.
'പുതുയുഗ കേരളം' എന്നത് ഒരു മുദ്രാവാക്യം മാത്രമാണെന്നും അതിന് അനുയോജ്യമായ കർമ്മപരിപാടികളോ വ്യക്തമായ പദ്ധതികളോ നയപ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും പിണറായി ആരോപിച്ചു. പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധസാഹചര്യത്തെക്കുറിച്ച് പരാമർശമുണ്ടെങ്കിലും അതുമായി ബന്ധപ്പെട്ട സർക്കാർ നിലപാടോ നടപടിപദ്ധതിയോ രേഖയിൽ വ്യക്തമാക്കിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജനങ്ങൾക്ക് പ്രതീക്ഷ നൽകുന്ന പുതിയ പ്രഖ്യാപനങ്ങളോ വികസന കാഴ്ചപ്പാടുകളോ നയപ്രഖ്യാപനത്തിൽ ഇല്ലെന്നാണ് പ്രതിപക്ഷ നേതാവിന്റെ വിമർശനം. നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ തിരഞ്ഞെടുപ്പിലെ പരാജയം അംഗീകരിച്ചാണ് തങ്ങൾ മുന്നോട്ട് പോകുന്നതെന്നും എന്നാൽ അതോടെ രാഷ്ട്രീയ പോരാട്ടം അവസാനിച്ചുവെന്ന് ആരും കരുതേണ്ടെന്നും പിണറായി വിജയൻ പറഞ്ഞു. കൂടുതൽ കരുത്തോടെയും ആത്മവിശ്വാസത്തോടെയും തിരിച്ചുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
